നമ്മുടെ നേർച്ച
B. A. Manakala
ഞാൻ ഹോമയാഗങ്ങളും കൊണ്ട് അങ്ങയുടെ ആലയത്തിലേക്ക് വരും; എന്റെ നേർച്ചകളെ ഞാൻ അങ്ങേക്ക് കഴിക്കും. സങ്കീ 66:13
എന്റെ ഒരു ജന്മദിനത്തിൽ എന്റെ ഇളയ മകൻ എന്റെ അടുക്കൽ വന്നു
പറഞ്ഞു "പപ്പാ, എന്റെ കൈയിൽ പപ്പയ്ക്ക്
വേണ്ടി ഒരു പ്രത്യേക സമ്മാനമുണ്ട്." എന്നിട്ട് അവൻ കീറി മടക്കിയ ഒരു പേപ്പറിന്റെ കഷണം
എനിക്ക് തന്നു. ആ കടലാസ് കഷണം എവിടെയാണെന്ന് ഇന്നെനിക്കറിയില്ല. എന്നാൽ അതിൽ എഴുതി
വച്ചിരുന്ന സന്ദേശം എനിക്ക് മറക്കാനാവില്ല: "പപ്പാ, ഞാൻ അങ്ങയെ വളരെയധികം സ്നേഹിക്കുന്നു."
നമ്മിൽ പലരും പല കാര്യങ്ങൾ ദൈവത്തോട് നേർന്നിട്ടുണ്ടാകാം.
നാം കർത്താവിനോട് ചെയ്ത നേർച്ചകൾ അർപ്പിക്കേണ്ടത് വളരെ പ്രാധാന്യമേറിയതാണ്
(സങ്കീ 66:13); എന്നാൽ അതിലും
പ്രാധ്യമേറിയതാണ് നമ്മുടെ നേർച്ചകളെ നാം സ്നേഹപൂർവ്വം അർപ്പിക്കുക എന്നുള്ളത്.
നേർച്ചയുടെ വിലയെക്കാളും അളവിനെക്കാളും മുഖ്യമാണ് മനോഭാവം എന്നത്. സന്തോഷത്തോടെ
കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു (2 കൊരി 9:7). നാം ദൈവത്തോട് നേർന്നിരിക്കുന്ന
നേർച്ചയെ പറ്റിയും നമ്മുടെ മനോഭാവത്തെ പറ്റിയും അല്പം ചിന്തിക്കുന്നത്
നന്നായിരിക്കും.
നമ്മുടെ നേർച്ചകളിലൂടെ എന്ത് സന്ദേശമാണ് നാം ദൈവത്തിന്
കൈമാറുന്നത്?
ഏറ്റവും ഉത്തമമായതിനെ ദൈവത്തിന് അർപ്പിക്കുവിൻ; അതും മനസ്സില്ലാമനസ്സോടെ അർപ്പിക്കരുത്!
പ്രാർത്ഥന: കർത്താവേ, സ്നേഹപൂർവ്വം അർപ്പിക്കുവാൻ അടിയനെ സദാ സഹായിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J.
Nagpur)
Amen..
ReplyDelete