Posts

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

Image
B.A. Manakala ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു കാണ്മാൻ ദൈവം സ്വർഗ്ഗത്തിൽ നിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു ( സങ്കീ 53:2). ഗൂഗൾ (Google) അന്വേഷണത്തിലൂടെയാണ് എന്റെ പല പ്രശ്‌നങ്ങളും ഞാൻ പരിഹരിക്കുന്നത്. പ്രശ്‌നം കൂടുതൽ സങ്കീർണ്ണമാകുന്തോറും , അത് പരിഹരിക്കാനും ബുദ്ധിമുട്ടായി വരും. ഗൂഗൾ ( Google) ഏകദേശം കോടിക്കണക്കിന് ഡാറ്റ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും ചില സമയങ്ങളിൽ എന്റെ പ്രശ്നത്തിന് പരിഹാരം ലഭിക്കുന്നില്ല. മനുഷ്യനെ ഒരു സാമൂഹ്യജീവിയായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത് (ഉൽപ്പ. 2:18). അവന്റെ നിലനിൽപ്പിനായി അവന് പങ്കിടുകയും , പഠിക്കുകയും , വിശ്വസിക്കുകയും ചെയ്യേണ്ടതുണ്ട്. ഹവ്വാ ഇല്ലാതെ ആദമിന് അതിജീവിക്കാൻ സാധിക്കുമായിരുന്നില്ല. നമുക്ക് ദൈവത്തെയും മറ്റ് ആളുകളെയും ആവശ്യമാണ്. തങ്ങൾക്കു തന്നേ ജ്ഞാനികളായും തങ്ങൾക്കു തന്നേ വിവേകികളയും തോന്നുന്നവർക്ക് അയ്യോ കഷ്ടം (യെശ 5:21). നിരന്തരം ദൈവത്തെ അന്വേഷിക്കുന്നവൻ വാസ്തവമായും ബുദ്ധിമാനാണ്‌ (സങ്കീ 53: 2) പ്രാർത്ഥന: കർത്താവേ , അടിയന്റെ ജീവിതത്തിലെ എല്ലാ ദിവസവും അങ്ങയെ അന്വേഷിക്കാൻ അടിയനെ പഠിപ്പിക്കേണമേ. ആമേൻ     (Translated

ദൈവം ഇല്ല!?

Image
B.A. Manakala “ ദൈവം ഇല്ല ” എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു. … സങ്കീ 53: 1 കാറ്റ് ഇഷ്ടമുള്ളേടത്ത് വീശുന്നു ; നിങ്ങൾ അതിന്റെ ശബ്ദം കേട്ടാലും നിങ്ങൾക്ക് അതിന്റെ വഴി കാണാൻ കഴിയില്ല (യോഹ. 3:8). ജീവിതത്തിലെ ദുഷ്കരമായ സമയങ്ങളിൽ ‘ ദൈവം എവിടെ ? ’ , ‘ ദൈവം ജീവിക്കുന്നുണ്ടോ ? ’ എന്ന് ചോദിച്ചാൽ ഞാൻ ഒരു മൂഢൻ ആണോ ? നാം സമാനമായ ചോദ്യങ്ങൾ ചോദിക്കുന്നത് സ്വാഭാവികമല്ലേ ? ‘ എന്റെ ദൈവമേ , എന്റെ ദൈവമേ , അങ്ങ് എന്നെ കൈവിട്ടതു എന്ത് ? ’ ( സങ്കീ. 22:1) എന്ന യേശുവിന്റെ ചോദ്യം തന്റെ പിതാവിനെ മുറിപ്പെടുത്തിയോ ? ദൈവത്തിന്റെ ആഴം മനസ്സിലാക്കുന്നതിൽ നാം പരിമിതരാണ് (ഇയ്യോബ് 11:7; 36:26; സങ്കീ. 145: 3). ദൈവത്തെക്കുറിച്ചുള്ള എന്റെ അറിവ് ‘ എനിക്ക് ദൈവത്തെ അറിയില്ല ’ എന്ന് പറയാൻ കഴിയുന്നിടത്തോളമേ ആകുന്നുള്ളു. സൃഷ്ടി മുഴുവൻ , ദൈവം ഉണ്ടെന്ന് പ്രഖ്യാപിക്കുന്നു (റോമ. 1: 20) ദൈവം ഇല്ലെന്ന് നിങ്ങൾ ചിന്തിച്ചാലും ദൈവം അസ്വസ്ഥനാകുകയോ ഇല്ലാതാകുകയോ ഇല്ല! പ്രാർത്ഥന: കർത്താവേ , അങ്ങയെ കാണാനും മനസ്സിലാക്കാനും അടിയ ന്റെ ഉൾക്കണ്ണുകൾ തുറക്കണമേ. ആമേൻ

നിങ്ങളുടെ പേര് എന്താണ്?

Image
B.A. Manakala അങ്ങ് അതു ചെയ്തിരിക്കകൊണ്ട് ഞാന്‍ അങ്ങേക്ക് എന്നും സ്തോത്രം ചെയ്യും ; ഞാന്‍ അങ്ങയുടെ നാമത്തിൽ പ്രത്യാശ വയ്ക്കും ; അവിടുത്തെ ഭക്തന്‍മാരുടെ മുമ്പാകെ അതു നല്ലതല്ലോ.   സങ്കീ 52: 9 ചില ആളുകൾ‌ തങ്ങളുടെ കുടുംബപ്പേരുകൊണ്ട് മാത്രം സ്വയം പരിചയപ്പെടുത്താൻ‌ താൽ‌പ്പര്യപ്പെടുന്നു , അതിനെക്കുറിച്ച് അവർ‌ വളരെ അഭിമാനിക്കുന്നു. ഇവിടെ ഇതാ എല്ലാ നാമത്തിനും മേലായതും സകല മുഴങ്കാലും നമസ്‌കരിക്കുന്ന ഒരു നാമം (ഫിലി. 2: 9-10)!   ഇനി ജീവിക്കുന്നത് ഞാനല്ല , ക്രിസ്തു അത്രെ (ഗലാ. 2:20).   ക്രിസ്തുവും ക്രിസ്തുവിന്റെ പേരും വർദ്ധിക്കട്ടെ , ഞാനും എന്റെ പേരും കുറയട്ടെ (യോഹ 3:30). ഒരിക്കൽ നിങ്ങൾക്ക് ഒരു പുതിയ പേര് ലഭിക്കും (വെളി 2:17); നിങ്ങളുടെ പേര് സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിൽ സന്തോഷിപ്പിൻ (ലൂക്കോ. 10:20). ഭൗമിക പേരുകൾ താൽക്കാലികമാണ് ;   സ്വർഗ്ഗീയ പേര് നേടുക. പ്രാർത്ഥന : കർത്താവേ , ഭൗമിക പേരിനെക്കാൾ സ്വർഗ്ഗീയ   പേര് നേടാൻ അടിയനെ സഹായിക്കണമേ.   ആമേൻ

വീക്ഷിക്കുന്ന കണ്ണ്

Image
B.A. Manakala നീതിമാന്മാർ കണ്ടു ഭയപ്പെടും … ( സങ്കീ 52:6). എന്റെ മനസ്സ് മറ്റെവിടെയെങ്കിലുമായി , ഞാൻ നോക്കുന്നതിനെ പോലും കാണാതെ , ഒന്നും ഉരിയാടാതെ എന്തിലെങ്കിലും തുറിച്ച് നോക്കി പലപ്പോഴും ഞാൻ ഇരിക്കാറുണ്ട്. വിഗ്രഹങ്ങൾക്ക് കണ്ണുകൾ ഉണ്ടെങ്കിലും അവ കാണുന്നില്ല (സങ്കീ 115:5 ; 135:16). കാണാൻ സാധിക്കാത്ത കണ്ണാണ് മൂഢന്മാർക്കുള്ളത് (യിരെ 5:21). യേശു ശിഷ്യന്മാരോട് ചോദിച്ചു: കണ്ണുകൾ ഉണ്ടായിട്ടും കാണുന്നില്ലയോ (മർക്കോ 8:18) ? മറ്റുള്ളവർക്ക് ചുറ്റുമുള്ളത് കാണ്മാൻ സാധിക്കുന്നതിലും അധികമായി നീതിമാന്മാർക്ക് കാണുവൻ സാധിക്കും. മഹാമാരിക്കും , ജലപ്രളയത്തിനും , സാങ്കേതിക വിദ്യക്കും , ശാസ്ത്രത്തിനും അപ്പുറമായുള്ളത് അവർക്ക് കാണ്മാൻ സാധിക്കും. തന്റെ ഭക്തന്മാർക്ക് വെളിപ്പെടുത്താതെ ദൈവം ഒന്നും പ്രവർത്തിക്കുന്നില്ല   (ആമോ 3:7). കൂടാതെ , നേരുള്ളവർ ദൈവത്തിന്റെ മുഖം കാണും (സങ്കീ 11:7). നിങ്ങളുടെ ഭൗതിക കണ്ണുകൾക്ക് വീക്ഷിക്കുവാൻ സാധിക്കുന്നതിലുമപ്പുറത്തേക്ക് നോക്കുവിൻ! പ്രാർത്ഥന: കർത്താവേ , ഈ പ്രപഞ്ചത്തിനു വേണ്ടിയുള്ള അങ്ങയുടെ അത്ഭുത പദ്ധതികളെ കാണുവാൻ അടിയനെ സഹായിക്കണേ. ആമേൻ     (Translated from En

ആവശ്യമുള്ളപ്പോൾ മാത്രം അവയെ ഉപയോഗിക്കുക

Image
B.A. Manakala നീ വഞ്ചനനാവും നാശകരമായ വാക്കുകളൊക്കെയും ഇഷ്ടപ്പെടുന്നു ( സങ്കീ 52:4). പഴയ നിയമത്തിലെ ‘ കണ്ണിനു പകരം കണ്ണ് - പല്ലിന് പകരം പല്ല് ’ എന്നത് ശിക്ഷയുടെ അടിസ്ഥാന തത്വമായി കണക്കാക്കപ്പെടുന്നു. സാധാരണ ഗതിയിൽ , നമ്മൾ ‘ സംസ്സാരിക്കുന്നതിലും ’ പ്രാധാന്യമേറിയതാണ് നാം എന്ത് ‘ ചെയ്യുന്നുവോ ’ അത് (1 യോഹ 3:18: യാക്കോ 2:17). എന്നാൽ നാം ദേഷ്യപ്പെടുമ്പോൾ അതിന്റെ പ്രഭാവം നഷ്ടപ്പെടുന്നു: അപ്പോൾ നമ്മുടെ പ്രവൃത്തികളെക്കാൾ നമ്മുടെ വാക്കുകൾ പ്രാധാന്യമേറിയതായി തീരുന്നു (സദൃ 15:1) . ആത്മാവിനെ പോലും തകർക്കുവാൻ കഴിവുള്ളതാണ് വാക്കുകൾ (സദൃ 15:4) , പ്രവൃത്തികളല്ല. സ്വാന്തനിപ്പിക്കുന്ന വാക്കുകൾ തേനിനെ പോലെയാണ്- ആത്മാവിന് മധുരവും ശരീരത്തിന് പുഷ്ടിയും (സദൃ 16:24). നിങ്ങൾ സംസ്സാരിക്കുന്നതിനെക്കുറിച്ച് ബോധമുള്ളവരാകുവിൻ , പ്രത്യേകിച്ച് ദേഷ്യം വരുമ്പോൾ. അധിക സംസ്സാരത്തിന് പാപത്തിലേക്ക് നയിക്കാൻ കഴിയും എന്ന് ഓർക്കുവിൻ (സദൃ 10:19). മറ്റുള്ളവരെ വളർത്തുകയും അനുഗ്രഹിക്കയും ചെയ്യുന്ന വാക്കുകൾ മാത്രം പുറത്തേക്ക് വിടുകയും , മറ്റുള്ളവയെ അകത്തേക്ക് വിഴുങ്ങുകയും ചെയ്യുവിൻ! പ്രാർത്ഥന: കർത്താവേ , മറ്റുള്ളവരെ

നന്മയെയാണോ അതോ തിന്മയെയാണോ സ്നേഹിക്കുന്നത്?

Image
B.A. Manakala നീ നന്മയെക്കാൾ തിന്മയെയും നീതിയെ സംസാരിക്കുന്നതിനെക്കാൾ വ്യാജത്തെയും ഇഷ്ടപ്പെടുന്നു ( സങ്കീ 52:3). മാതാപിതാക്കളായ ഞങ്ങൾ അഹാരത്തോടൊപ്പം പച്ചക്കറിയും കഴിക്കാൻ ഇഷ്ടപ്പെടുന്നു ; എന്നാൽ ഞങ്ങളുടെ മക്കൾക്ക് ഈ ആശയത്തോട് അല്പം പോലും താല്പര്യമില്ല. എന്തെങ്കിലും നല്ലതാണോ തീയതാണോ എന്ന് എപ്രകാരമാണ് നമ്മൾ തീരുമാനിക്കുന്നത് ? നന്മ തിന്മകളെ തിരിച്ചറിയുക എന്നത് ദൈവത്തിന്റെ സ്വഭാവ ഗുണമായിരുന്നു. തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിലെ ഫലം കഴിച്ചാണ് ആ ഗുണം നാം സ്വായത്തമാക്കിയത് (ഉല്പ 3:22). ‘ ഞാൻ   ചെയ്യുന്നതും , ചിന്തിക്കുന്നതും , സംസ്സാരിക്കുന്നതും , നിർദ്ദേശിക്കുന്നതും , പഠിപ്പിക്കുന്നതും എല്ലാം എപ്പോഴും ശരിയും ; എന്നാൽ മറ്റുള്ളവർ ചെയ്യുന്നതും , സംസ്സാരിക്കുന്നതും , നിർദ്ദേശിക്കുന്നതും , പഠിപ്പിക്കുന്നതും അത്ര പ്രാധാന്യമേറിയതല്ല ’ എന്നാണ് നാം ചിന്തിക്കാറുള്ളത്. നന്മയെക്കാൾ കൂടുതലായി വ്യാജത്തെ സ്നേഹിപ്പാനാണ് നമുക്കുള്ള പ്രവണത (സങ്കീ 52:3). തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും പറയുന്നവർക്ക് അയ്യോ കഷ്ടം (യെശ 5:20‌). ദൈവത്തെ ഭയപ്പെടാത്തപ്പോഴാണ് നാം ദോഷത്തിലേക്ക് തിരിയുന്നത് (സ

മൂർച്ചയേറിയ കത്തി?

Image
B.A. Manakala ചതിവു ചെയ്യുന്നവനെ ,   മൂർച്ചയുള്ള ക്ഷൌരക്കത്തിപോലെ നിന്റെ നാവു ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു   ( സങ്കീ 52:2).    അടുത്തയിടെ ഞങ്ങൾ അടുക്കളയിലെ ആവശ്യത്തിനായി ഒരു കത്തി വാങ്ങി. ഞങ്ങൾ ഇതു വരെയും ഉപയോഗിച്ചിട്ടുള്ളതിലെ ഏറ്റവും മൂർച്ചയേറിയ കത്തിയായിരുന്നു അത്! അത് പലവട്ടം ഞങ്ങളുടെ വിരലുകൾ മുറിക്കയും ചെയ്തു.    നമ്മുടെ നാവുകൾക്കും മൂർച്ചയേറിയ കത്തിയെ പോലെ ആയിത്തീരാൻ സാധിക്കും (സങ്കീ 52:2). അടുക്കളക്കത്തി കൊണ്ട് മുറിയുന്ന മുറിവുകൾ വളരെ നിസ്സാരമാണ്. എന്നാൽ നാവുകൾ കൊണ്ടുണ്ടാകുന്ന മുറിവുകൾ കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. നാവിനെ സംബന്ധിക്കുന്ന വളരെ വാക്യങ്ങൾ ബൈബിളിലുണ്ട്: വാക്കിന്റെ പെരുപ്പം (സദൃ10:19) ,   ഭോഷത്വം നിറഞ്ഞ നാവ് (സദൃ15:4) ,   നുണ (സദൃ 26:20) ,   തീ (യാക്കോ 3:6) ,   നല്ല വാക്കല്ലാത്തത് (എഫേ 4:29) ഇത്യാദി. ഏറ്റവും പ്രധാനമായി നമ്മുടെ നാവുകൾക്ക് സൗഖ്യം കൊടുക്കാനും സാധിക്കും (സദൃ 15:4)! നിങ്ങളുടെ നാവുകളെ എപ്രകാരം ഉപയോഗിക്കണമെന്ന് നിങ്ങൾക്ക് നിശ്ചയിക്കാം ,   സൗഖ്യമാക്കാനോ അല്ലെങ്കിൽ മുറിപ്പെടുത്താനോ! പ്രാർത്ഥന: കർത്താവേ ,   ശരിയായ രീതിയിൽ നാവിനെ ഉപയോഗിക്കാൻ അടിയ