ദീർഘായുസ്സ്!

B.A. Manakala


യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സു എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയുമാറാകട്ടെ (സങ്കീ 39:4).

തിരുവചനത്തിൽ വാഗ്ദാനം ചെയ്തിരിക്കുന്ന ദീർഘായുസ്സ് (ഉദാ: എഫെ 6:2) പോലും വളരെ ഹ്രസ്വമാണ്! സങ്കീ 39:4-ലെ ദാവീദിന്റെ പ്രാർത്ഥന ഒരു പക്ഷേ കോവിഡ്-19-ന്റെ ഉത്തരമായി കണക്കാക്കുവാൻ സാധിക്കുമോ? ആളുകൾ ചെയ്യുന്ന മിക്ക കാര്യങ്ങളും, എല്ലാം അല്ലെങ്കിലും, ഭൂമിയിൽ മാത്രമേ പ്രയോജനപ്പെടുകയുള്ളു,  അവയ്ക്ക് നിത്യതയിൽ എന്തെങ്കിലും ഫലമുണ്ടാകണമെന്നില്ല. നമ്മുടെ ജീവിതത്തിന്റെ ഹ്രസ്വതയെക്കുറിച്ചാണ് വാക്യങ്ങൾ 4-6 വരെ ദാവീദ് പ്രതിപാദിക്കുന്നത്. എന്നാൽ എന്തു കൊണ്ട്? ഒരു പക്ഷേ വാക്യം 7 അതിനുള്ള ഉത്തരമായിരിക്കാം. ഭൂമിയിലെ നശ്വരമായ കാര്യങ്ങളിൽ ആശ വയ്ക്കാനുള്ള ഒരു മോഹമാണ് നമുക്കുള്ളത്. എന്നാൽ നിത്യത മനസ്സിൽ ഉള്ള ഒരു വ്യക്തി എപ്പോഴും ദൈവത്തിലായിരിക്കണം തന്റെ ആശ വയ്ക്കേണ്ടത്.

പരമ്പരാഗത ഘോഷണം രാജാവ് നീണാൾ വാഴട്ടെ എന്നാണ്;
എന്നാൽ എത്ര കാലം?

പ്രാർത്ഥന:
കർത്താവേ
, നശ്വരമായ ഭൗമിക വസ്തുക്കളിലല്ല, മറിച്ച് അങ്ങയിൽ ആശ വയ്ക്കുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ

 

 (Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?