Posts

Showing posts from May, 2021

നീതിയും, വിശ്വസ്തതയും, ശക്തിയും!

Image
B.A. Manakala ഞാൻ അങ്ങയുടെ നീതിയെ എന്റെ ഹൃദയത്തിൽ മറച്ചുവെച്ചില്ല ; അങ്ങയുടെ വിശ്വസ്തതയും രക്ഷയും ഞാൻ പ്രസ്താവിച്ചു ; അങ്ങയുടെ ദയയും സത്യവും ഞാൻ മഹാസഭെക്കു മറെച്ചതുമില്ല (സങ്കീ 40:10 ) . ഞാൻ കോളേജിലായിരിക്കുമ്പോൾ , ഞാൻ ഉൾപ്പെടാതെയിരുന്ന ഒരു കുറ്റത്തിന് അദ്ധ്യാപകൻ എന്നെ വളരെ കൂടുതലായി ശിക്ഷിക്കയുണ്ടായി! നീതിക്ക് അപ്പോൾ ഒരു സ്ഥാനവുമുണ്ടായിരുന്നില്ല. നൂറ് കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്നുള്ളത് നമ്മുടെ ഭാരതീയ നീതി ന്യായകോടതിയുടെ ഒരു അടിസ്ഥാന തത്വമാണ്. എന്നാൽ അവ എല്ലായ്പ്പോഴും വിജയകരമായി നടപ്പിലാക്കൻ സാധിക്കുന്നുണ്ടോ ? നമ്മുടെ ദൈവം , നീതിമാനുൻ , വിശ്വസ്തനും , രക്ഷിപ്പാൻ കഴിവുള്ളവനുമാകുന്നു (സങ്കീ 40:10). ഈ മൂന്നും കൂടി ചെയ്യാൻ കഴിവുള്ള ഒരു സംവിധാനവും ഇന്ന് നിലവിൽ ഇല്ല. നമുക്കു ചുറ്റുമുള്ളവരോട് ദൈവത്തിന്റെ നീതിയും , വിശ്വസ്തതയും , രക്ഷാശക്തിയേയും നമുക്ക് പ്രഘോഷിക്കാം: കുടുംബത്തിലും , സഭയിലും , സമൂഹത്തിലും. നീതിക്ക് ദൈവീക രാജ്യത്തിൽ അത്യുന്നത സ്ഥാനമാനുള്ളത് , നാം അതിനെ പ്രഘോഷിച്ചേ മതിയാകു! പ്രാർത്ഥന: കർത്താവേ , അടിയന്റെ ചുറ്റുപാടുമുള്ള ഏവരോടും അങ്ങ...

ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിൽ പ്രിയമാണോ?

Image
B.A. Manakala എന്റെ ദൈവമേ , അവിടുത്തെ ഇഷ്ടം ചെയ്‍വാൻ ഞാൻ പ്രിയപ്പെടുന്നു ; അങ്ങയുടെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു (സങ്കീ 40:8 ) . ആഴ്ചാവസാനങ്ങളിൽ , ഞങ്ങൾ കുടുംബമായി വൃക്ഷങ്ങളും , പക്ഷികളുമൊക്കെയുള്ള ഇടത്ത് നടക്കാൻ പോകാറുണ്ട്. അത്തരത്തിലുള്ള സൃഷ്ടികളെ കാണാൻ ഞങ്ങൾക്ക് വളരെ താല്പര്യമാണ്. എന്താണ് നിങ്ങൾ ഏറ്റവും കൂടുതൽ പ്രിയപ്പെടുന്നത് ? എന്തിലാണ് നിങ്ങൾ സന്തോഷം കണ്ടെത്താറുള്ളത് ? ദൈവത്തിന്റെ ഇഷ്ടം ചെയ്യുവാൻ താൻ പ്രിയപ്പെടുന്നു എന്നാണ് ദാവീദ് സങ്കീ 40:8ൽ പറയുന്നത്. ദൈവത്തിന്റെ ന്യായപ്രമാണം തന്റെ ഉള്ളിൽ എഴുതിയിരിക്കുന്നു എന്ന് അംഗീകരിക്കുകയാണ് ദാവീദ് ഈ വാക്യത്തിന്റെ രണ്ടാം ഭാഗത്തിൽ. നമുക്കായുള്ള ദൈവഹിതം തന്റെ വചനത്തിലൂടെ വെളിപ്പെടുന്നതു കൊണ്ടാണിത്. യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അ വിടുത്തെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ ( സങ്കീ 1:2) . ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നത് നിങ്ങൾക്ക് സന്തോഷം തരാറുണ്ടോ ? ദൈവത്തെ സ്നേഹിക്കുന്ന വ്യക്തി തീർച്ചയായും ദൈവത്തിന്റെ ഹിതം ചെയ്യാൻ പ്രിയപ്പെടും! പ്രാർത്ഥന: കർത്താവേ , അങ്ങയുടെ ഹിതം ചെയ്യുന്നതിൽ കൂടുതൽ പ്രിയപ്പ...

എന്താണ് നിങ്ങളുടെ വഴിപാട്?

Image
B.A. Manakala ഹനനയാഗവും ഭോജനയാഗവും അങ്ങ് ഇച്ഛിച്ചില്ല ; അവിടുന്ന് ചെവികളെ എനിക്കു തുളെച്ചിരിക്കുന്നു . ഹോമയാഗവും പാപയാഗവും അങ്ങ് ചോദിച്ചില്ല (സങ്കീ 40:6 ) . ഒരു യാചകൻ എന്റെ പക്കൽ നിന്നും പൈസ ലഭിക്കാനായി വളരെ നേരം നിൽക്കുകയാണെങ്കിൽ മനസ്സില്ലാ മനസ്സോടെ ആ യാചകനെ ഒഴിവാക്കാനായി ഞാൻ ഒരു നാണയം കൊടുക്കും. നമ്മുടെ വഴിപാടുകൾക്കായി ദൈവം യാചിക്കാറുണ്ടോ ? നമ്മുടെ വഴിപാടുകളും സ്വമേധയാ ദാനങ്ങളും വാസ്തവത്തിൽ ദൈവത്തിന് ആവശ്യമുണ്ടോ ? അവയൊന്നും ദൈവത്തിന് ആവശ്യമില്ല എന്നത്രേ സങ്കീ 40:6 പറയുന്നത്. പിന്നെ നമുക്ക് ദൈവത്തിന് എന്താണ് അർപ്പിക്കുവാൻ സാധിക്കുന്നത് ? ദശാംശമോ ? വഴിപാടുകളോ ? അതെ , കൊടുക്കുന്ന കാര്യത്തിൽ നമുക്ക് വിശ്വസ്തരായിരിക്കാം. പക്ഷേ , നാം ഈ ചെയ്യുന്നതെല്ലാം ഹൃദയപൂർവ്വമാണോ അതോ നിർബന്ധത്താലാണോ ?   നമുക്ക് സകലവും പൂർണ്ണമായി ഉണ്ടാകണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത് : ദേഹം , ദേഹി , ആത്മാവ്. നാം ദൈവത്തെ സ്നേഹിക്കുന്നു എങ്കിൽ നമ്മുടെ ജീവനെ ദൈവത്തിനായി കൊടുക്കാം (യോഹ 15:13) ; നമ്മെത്തന്നെ ജീവനുള്ള യാഗങ്ങളായി അർപ്പിക്കാം (റോമ 12:1). ദൈവത്തിന് പണം കൊടുക്കുന്നത് ഒരു വഴിപാടു തന്നെയാണ് ; എന്നാൽ ജ...

വളരെയധികം അത്ഭുതങ്ങൾ!

Image
B.A. Manakala എന്റെ ദൈവമായ യഹോവേ , അങ്ങ് ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള അങ്ങയുടെ വിചാരങ്ങളും വളരെയാകുന്നു ; അങ്ങയോ ടു സദൃശൻ ആരുമില്ല ; ഞാൻ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു ; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു (സങ്കീ 40:5 ) . പ്രയാസത്തിൽ ആയിരിക്കുമ്പോൾ ഏതെങ്കിലും കാര്യത്തിനായി ദൈവത്തെ പുകഴ്ത്തുവാൻ നമുക്ക് സാധിക്കുമോ ? വാസ്തവം പറഞ്ഞാൽ , ദൈവം എനിക്കായി ‘ വളരെയധികം ’ അത്ഭുതങ്ങൾ ചെയ്തിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ ഒരു സമയം ഇതു വരെ എനിക്ക് ജീവിതത്തിൽ ഉണ്ടായിട്ടില്ല! ദൈവം ചെയ്തിരിക്കുന്ന നന്മകൾ ഞാൻ മന:പൂർവ്വം ഓർക്കാത്തതു കൊണ്ടും , അവ എഴുതി വയ്ക്കാത്തതു കൊണ്ടും മാത്രമാണ് അപ്രകാരമെന്ന് ഞാൻ തിരിച്ചറിയുന്നു. ദൈവമേ അങ്ങ് ചെയ്ത അത്ഭുതപ്രവർത്തികൾ വർണ്ണിക്കുവാൻ വളരെയധികമാകുന്നു , എന്നാണ് ദാവീദ് പറയുന്നത് (സങ്കീ 40:5).   സംഘടനാ തലത്തിൽ , ഞങ്ങളും വളരെ ബുദ്ധിമുട്ടിലൂടെയാണ് നീങ്ങുന്നത്. നമുക്ക് വ്യക്തിപരമായും , കൂട്ടത്തോടെയും മന:പൂർവ്വമായി ദൈവം നമുക്കായി ചെയ്തിരിക്കുന്ന അത്ഭുതങ്ങളെ തിരിച്ചറിയാൻ സാധിക്കുമോ ? ദൈവം ചെയ്തിരിക്കുന്ന അത്ഭുതങ്ങളെ നിങ്ങൾ മന:പൂർവ്വമായി...

വ്യാജ ദൈവങ്ങൾ

Image
B.A. Manakala യഹോവയെ തന്റെ ആശ്രയമാക്കിക്കൊള്ളുകയും നിഗളികളെയും വ്യാജത്തിലേക്കു തിരിയുന്നവരെയും ആദരിക്കാതിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ (സങ്കീ 40:4 ) . ഡി. എൽ. മൂഡി ഒരിക്കൽ പറഞ്ഞു , വ്യാജ ദൈവങ്ങളെ കണ്ടെത്തുന്നതിനായി അന്യ നാടുകളിൽ പോകേണ്ട ആവശ്യമില്ല... നിങ്ങൾ ഏറ്റവും അധികമായി എന്തിനെ കരുതുന്നുവോ അത് നിങ്ങളുടെ ദൈവമായി മാറുന്നു. ദൈവത്തെക്കാൾ ഉപരിയായി നിങ്ങൾ കരുതുന്നതെല്ലാം നിങ്ങളുടെ ആരാധനാപാത്രമായി മാറുന്നു. “ നിങ്ങൾ വ്യാജ ദൈവങ്ങളെ ആരാധിക്കാറുണ്ടോ ? ” എന്ന ചോദ്യത്തിന് ഒരു പക്ഷേ നാം എല്ലാവരും ‘ ഇല്ല ’ എന്നായിരിക്കാം ഉത്തരം കൊടുക്കുന്നത്. ദൈവത്തിന് കൊടുക്കേണ്ടതായ സമയം നമ്മിൽ നിന്നും കവർന്നെടുക്കുന്ന എന്തെങ്കിലും ഉണ്ടോ ? അത്തരത്തിലുള്ള വസ്തുക്കളെ ‘ വ്യാജ ദൈവങ്ങളായി ’ കണാക്കാക്കേണ്ടി വരും.   യഹോവയെ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ എന്നാണ് മുകളിൽ കൊടുത്തിരിക്കുന്ന വാക്യത്തിൽ ദാവീദ് പറയുന്നത്. ഒരു കൈക്കുഞ്ഞ് സദാ തന്റെ മാതാവിനെ കാത്തിരിക്കുന്നതു പോലെ നാമും ദൈവത്തിനായി കാംക്ഷിക്കാറുണ്ടോ ? മിക്കപ്പോഴും അശ്രദ്ധയായി നാം വ്യാജ ദൈവങ്ങളെ ഉണ്ടാക്കി യഥാർത്ഥ ദൈവത്തെ മുറിപ്പെടുത്താറുണ്ട്...

ഒരു പുതിയ ഗാനം

Image
B.A. Manakala യഹോവ എന്റെ വായിൽ പുതിയോരു പാട്ടു തന്നു , നമ്മുടെ ദൈവത്തിന്നു സ്തുതി തന്നേ ; പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയിൽ ആശ്രയിക്കും (സങ്കീ 40:4 ) . അറിയാവുന്ന മറ്റ് ഗാനങ്ങളുടെ ഈണത്തിൽ ഗാനങ്ങൾ ഉണ്ടാക്കി ഉറക്കെ പാടിക്കൊണ്ട് എന്റെ ആറു വയസ്സുള്ള മകൻ ചുറ്റും നടക്കാറുണ്ട്. ബൈബിളിൽ നിന്നും പഠിച്ച ചില പാഠങ്ങൾ കാരണം അവൻ ഉണ്ടാക്കുന്ന ഗാനത്തിലെ ചില വാക്കുകൾ അർത്ഥമേറിയതുമാണ്.   ദാവീദ് പല സങ്കീർത്തനങ്ങൾ എഴുതി ; താൻ അവ ഓരോന്നും ആദ്യമായി പാടിയപ്പോൾ പുതിയതായിരുന്നു. ദാവീദ് വാദ്യോപകരണങ്ങൾ ഉണ്ടാക്കി (1 ദിന 23:5) ഉപയോഗിക്കുകയും ചെയ്തു (1 ശമു 16:18). സങ്കീ 40:3 ഒരു പക്ഷേ താൻ എഴുതിയ പുതിയ ഗാനമായിരിക്കാം: യഹോവ എന്റെ വായിൽ പുതിയോരു പാട്ടു തന്നു , നമ്മുടെ ദൈവത്തിന്നു സ്തുതി തന്നേ ; പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയിൽ ആശ്രയിക്കും. അശ്രദ്ധമായിരിക്കുമ്പോഴും പഴയ ഗാനങ്ങൾ ആലപിക്കുവാൻ സാധിക്കും ,  എന്നാൽ പുതിയ ഗാനങ്ങൾ ഒരു പക്ഷേ അർത്ഥവത്തായി തോന്നിയേക്കാം! പ്രാർത്ഥന: കർത്താവേ , പുതിയ ഗാനങ്ങളോടു കൂടെയും ആവോളം അങ്ങയെ പുകഴ്ത്തുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ   (Translated from English...

ചെളിയും - പാറയും

Image
B.A. Manakala നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി ; എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി , എന്റെ ഗമനത്തെ സ്ഥീരമാക്കി (സങ്കീ 40:2 ) . ഒരിക്കൽ ഞങ്ങൾ അല്പം വൃക്ഷങ്ങൾ നിറഞ്ഞ സ്ഥലത്തു കൂടെ നടക്കുകയായിരുന്നു. ഒരു പ്രത്യേക സ്ഥലത്ത് എത്തിയപ്പോൾ ചെളിയുണ്ടായിരുന്നതിനാൽ ഞങ്ങൾക്ക് അത് ചാടി കടക്കണമായിരുന്നു. എന്റെ അഞ്ച് വയസ്സുള്ള മകൻ ചാടി എങ്കിലും ചെളിയിൽ വീഴുകയുണ്ടായി. മകനെ എഴുന്നേൽക്കാൻ സഹായിച്ച്, ചെളി വൃത്തിയാക്കിയ ശേഷം ഞങ്ങൾ വീണ്ടും നടപ്പ് തുടർന്നു. എന്നാലും, ഞങ്ങൾ വീട്ടിൽ എത്തി മകന്റെ വസ്ത്രം മാറ്റുന്ന സമയം വരെ അവൻ അസ്വസ്ഥനായിരുന്നു. കുണ്ടിലും ചെളിയിലും കഴിയാൻ ആരും താല്പര്യപ്പെടാറില്ല. ദു:ഖ നിമിഷങ്ങളെ സന്തോഷകരമാക്കാനും നമുക്കാവില്ല. ഒരു മല അടുത്തു വരുന്നു എന്നാണ് ഒരു താഴ്വര വിളിച്ചു പറയുന്നത്. ദൈവത്തിനായി ക്ഷമയോടെ കാത്തിരിക്കാനുള്ള ഒരു സമയമായാണ് ദാവീദ് ഇതിനെക്കുറിച്ച് പറയുന്നത് (സങ്കീ 40:1). അതിന്റെ ഫലമായി ദാവീദിനെ ഒരു പാറമേൽ നിർത്തുകയുണ്ടായി (വാക്യം 2). ദൈവമാണ് നമ്മുടെ പാറ (സങ്കീ 18:2) , ഈ  പാറ യെ ഒരിക്കലും ഒരു ശക്തിക്കും കുലുക്കാൻ സാധ്യമല്ല.   ചെളിയില...

എന്താണ് അമൂല്യമായത്?

Image
B.A. Manakala അകൃത്യം   നിമിത്തം അങ്ങ് മനുഷ്യനെ ദണ്ഡനങ്ങളാൽ ശിക്ഷിക്കുമ്പോൾ അവിടുന്ന് അവന്റെ സൗന്ദര്യത്തെ പുഴു   പോലെ ക്ഷയിപ്പിക്കുന്നു ;  ഏതു മനുഷ്യനും ഒരു ശ്വാസമത്രേ ആകുന്നു   (സങ്കീ 3 9 : 11 ) . ഈ അടുത്തയിടെ കുഞ്ഞുങ്ങളെ ശിക്ഷിക്കുന്നതിനായി ഞങ്ങൾ വ്യത്യസ്തമായ ഒരു മാർഗ്ഗം സ്വീകരിച്ചു. ഉദാഹരണത്തിന് , ഒരു ദിവസം മുഴുവൻ അവർക്ക് ടിവി കാണാൻ അനുവാദമില്ല , അത് അവരെ വല്ലാതെ വേദനിപ്പിക്കുന്നതാണ്. ദൈവവും നമ്മോട് ഇപ്രകാരം ഇടപെടാറുണ്ട്. നമ്മൾ വിലപ്പെട്ടതായി കരുതുന്ന സൗന്ദര്യത്തെ ദൈവം പുഴു പോലെ ക്ഷയിപ്പിക്കുന്നു , എന്നാണ് ദാവീദ് ഇവിടെ പറയുന്നത്. നമ്മുടെ പാപങ്ങൾ നാം ആവർത്തിക്കാതിരിക്കാനായി നമ്മെ വേദനിപ്പിക്കും വിധമാണ് ദൈവം ശിക്ഷിക്കുന്നത്. നിങ്ങൾ ഏറ്റവും വിലപിടിപ്പുള്ളതായി എന്താണ് കരുതുന്നത് ? നിങ്ങളുടെ ജോലിയോ ? ധനമോ ? ഈ ജീവിതമോ ? എല്ലാവർക്കും ഇത് ഒരേ രീതിയിൽ ആകണമെന്നില്ല. ഈ ഭൂമിയിലെ നമ്മുടെ ജീവനെ സ്നേഹിക്കുക എന്ന് പറയുന്നത് അനുചിതമാണ്. “ തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും ; ഇഹലോകത്തിൽ തന്റെ ജീവനെ പകെക്കുന്നവൻ അതിനെ നിത്യജീവന്നായി സൂക്ഷിക്കും , ” എന്നാണ് യോഹ 12:25 പറയു...

മൗനമയിരിക്കുക!

Image
B.A. Manakala ഞാൻ വായ് തുറക്കാതെ ഊമനായിരുന്നു ; അവിടുന്ന ല്ലോ അങ്ങനെ വരുത്തിയതു ( സങ്കീ 39:9) . എന്റെ മക്കൾ തെറ്റു ചെയ്ത ശേഷം ഞാൻ അവരെ വഴക്ക് പറയുമ്പോൾ , മിക്കപ്പോഴും അവർ പൂർണ്ണ മൗനരാകാറുണ്ട് , പ്രത്യേകിച്ച് അവർ തങ്ങളുടെ തെറ്റ് മനസ്സിലാക്കുന്ന സന്ദർഭങ്ങളിൽ. മൗനമാകാതെ എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കുവാനും സാധ്യമല്ല. തന്റെ പാപങ്ങൾ നിമിത്തം ദൈവം തന്നെ ശാസിക്കുകയാണെന്ന് ദാവീദ് മനസ്സിലാക്കുകയാണിവിടെ. എല്ലാറ്റിനുമുപരിയായി , എപ്പോഴും പാപ സ്വഭാവമുള്ളവരാണ് നാം! അങ്ങനെയല്ലേ നമ്മൾ ? ദൈവത്തിന്റെ മുമ്പാകെ നമുക്ക് മിക്കപ്പോഴും അവലംബിക്കുവാൻ പറ്റിയ ഒരു തന്ത്രമാണ് മൗനം എന്നത്. മിണ്ടാതിരുന്നു , ഞാൻ ദൈവമെന്നു അറിഞ്ഞു കൊൾവിൻ , എന്നാണ് സങ്കീ 46:10 പറയുന്നത്. മൗനമായിരുന്ന് കേട്ടും , ശ്രദ്ധിച്ചും , നിരീക്ഷിച്ചും , പഠിച്ചും ദൈവത്തെ അറിയുന്നത് വളരെ പ്രാധാന്യമേറിയതാണ്.   നിങ്ങൾ അവസാനമായി ദൈവ മുമ്പാകെ മൗനമായിരുന്നത് എപ്പോഴായിരുന്നു ? ദൈവം നിങ്ങളോട് ദേഷ്യപ്പെടുമ്പോൾ നിങ്ങൾക്കത് മനിസ്സിലാക്കാൻ സാധിക്കുന്നുണ്ടോ ? പല സന്ദർഭങ്ങളിലും മൗനം വളരെ കൂടുതൽ ആശയവിനിമയം നടത്താറുണ്ട്! പ്രാർത്ഥന: കർത്താവേ , ആവ...

ദീർഘായുസ്സ്!

Image
B.A. Manakala യഹോവേ , എന്റെ അവസാനത്തെയും എന്റെ ആയുസ്സു എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ ; ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയുമാറാകട്ടെ (സങ്കീ 39:4 ). തിരുവചനത്തിൽ വാഗ്ദാനം ചെയ്തിരിക്കുന്ന ദീർഘായുസ്സ് (ഉദാ: എഫെ 6:2) പോലും വളരെ ഹ്രസ്വമാണ്! സങ്കീ 39:4-ലെ ദാവീദിന്റെ പ്രാർത്ഥന ഒരു പക്ഷേ കോവിഡ്-19-ന്റെ ഉത്തരമായി കണക്കാക്കുവാൻ സാധിക്കുമോ ? ആളുകൾ ചെയ്യുന്ന മിക്ക കാര്യങ്ങളും , എല്ലാം അല്ലെങ്കിലും , ഭൂമിയിൽ മാത്രമേ പ്രയോജനപ്പെടുകയുള്ളു ,   അവയ്ക്ക് നിത്യതയിൽ എന്തെങ്കിലും ഫലമുണ്ടാകണമെന്നില്ല. നമ്മുടെ ജീവിതത്തിന്റെ ഹ്രസ്വതയെക്കുറിച്ചാണ് വാക്യങ്ങൾ 4-6 വരെ ദാവീദ് പ്രതിപാദിക്കുന്നത്. എന്നാൽ എന്തു കൊണ്ട് ? ഒരു പക്ഷേ വാക്യം 7 അതിനുള്ള ഉത്തരമായിരിക്കാം. ഭൂമിയിലെ നശ്വരമായ കാര്യങ്ങളിൽ ആശ വയ്ക്കാനുള്ള ഒരു മോഹമാണ് നമുക്കുള്ളത്. എന്നാൽ നിത്യത മനസ്സിൽ ഉള്ള ഒരു വ്യക്തി എപ്പോഴും ദൈവത്തിലായിരിക്കണം തന്റെ ആശ വയ്ക്കേണ്ടത്. പരമ്പരാഗത ഘോഷണം ‘ രാജാവ് നീണാൾ വാഴട്ടെ ’ എന്നാണ് ; എന്നാൽ എത്ര കാലം ? പ്രാർത്ഥന: കർത്താവേ , നശ്വരമായ ഭൗമിക വസ്തുക്കളിലല്ല , മറിച്ച് അങ്ങയിൽ ആശ വയ്ക്കുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ...

ദൈവം വളരെ ദൂരെ!

Image
B.A. Manakala യഹോവേ , എന്നെ കൈവിടരുതേ ; എന്റെ ദൈവമേ , എന്നോടകന്നിരിക്കരുതേ (സങ്കീ 3 8 : 21 ) . ശൂന്യാകാശത്തിലും സമയത്തിലുമുള്ള വ്യത്യാസം നാം മനസ്സിലാക്കുമ്പോൾ . ഇന്നലയെയും , ഇന്നിനെയും , നാളെയും , കൂടാതെ അടുത്തുള്ളതിനെയും ദൂരെയുള്ളതിനെയും തമ്മിൽ നാം വ്യത്യസ്തമാക്കുന്നു. എന്നാൽ ഈ ശൂന്യാകാശത്തിനും സമയത്തിനും അപ്പുറമാണ് ദൈവം. ‘ എന്നെന്നേക്കും ’ എന്നത് ദൈവത്തിന്റെ സമയവും കൂടാതെ ‘ എല്ലായിടവും ’ എന്നത് തന്റെ വിതാനവുമാകുന്നു. ദൈവം എല്ലായിടവുമുണ്ടെങ്കിൽ (യിരെ 23:24) എപ്രകാരം ദൈവത്തിന് ദൂരത്തായിരിപ്പാൻ സാധിക്കും (സങ്കീ 38:22) ? ഒരു വസ്തുവിൽ നിന്നോ ഒരു വ്യക്തിയിൽ നിന്നോ ദൈവത്തിന് അകന്നിരിപ്പാൻ സാധിക്കുകയില്ല! എന്നാൽ താൻ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു (സദൃ 15:29) ; ദൈവം പാപത്തെ വെറുക്കുന്നു (സദൃ 6:16-19). സമയത്തിൽ പരിമിതമായ മനുഷ്യൻ നിമിത്തം “ ഞാൻ അൽഫയും ഒമേഗയും , ആദ്യനും അന്ത്യനും , തുടക്കവും ഒടുക്കവും ആകുന്നു , ” എന്ന് ദൈവം പറഞ്ഞത് ഞാൻ വിശ്വസിക്കുന്നു . ദൈവത്തിന്റെ സമയം നിത്യമാണ്.   ദൈവത്തിന്റെ ‘ എന്നെന്നേക്കും ’ ‘ എല്ലായിടവും ’ വസ്തവമായി മനസ്സിലാക്കുവാൻ മനുഷ്യരായ നമുക്ക് സാധി...

സാമൂഹിക അകൽച്ച!

Image
B.A. Manakala എന്റെ സ്നേഹിതന്മാരും കൂട്ടുകാരും എന്റെ ബാധ കണ്ടു മാറി നില്ക്കുന്നു ; എന്റെ ചാർച്ചക്കാരും അകന്നു നില്ക്കുന്നു (സങ്കീ 3 8 : 11 ) . കോവിഡ്-19 നെ തുരുത്തുവാനുള്ള ഒരു നല്ല മാർഗ്ഗമായതിനാൽ ‘ സാമൂഹിക അകൽച്ച ’ എന്ന വാക്ക് ഈ സമയത്ത് വളരെ പ്രസിദ്ധമാണ്. മനുഷ്യൻ ഒരു സാമൂഹിക ജീവി ആയതിനാൽ സമൂഹം കൂടാതെ മനുഷ്യർക്ക് ജീവിക്കാൻ സാധ്യമല്ല. എന്നാൽ ഇപ്പോഴത്തെ അവസ്ഥ ഇതിന് വിരുദ്ധമായാണ് ആവശ്യപ്പെടുന്നത്. ഇന്ന് ഞാൻ തുമ്മുമ്പോൾ ആളുകൾ എന്നിൽ നിന്നും മാറി ഒഴിയാൻ ശ്രമിക്കുന്നു. സങ്കീ 38:11-ൽ ദാവീദ് ദീനം പിടിച്ചു കിടന്നപ്പോൾ താൻ സ്നേഹിച്ചവർ തന്നിൽ നിന്നും അകന്നു നിന്നു. താൻ ബേത്ത്-ശേബയുമായി ചെയ്ത തെറ്റിന്റെ കുറ്റബോധമല്ലാതെ മറ്റൊന്നായി തോന്നുന്നില്ല ഇവിടെ തന്റെ രോഗം. പാപത്തിന്റെ ഭാരം ഏദൻ തോട്ടത്തിൽ മനുഷ്യനെ ദൈവത്തിൽ നിന്നും അകറ്റി. അത് ഇന്ന് സാമൂഹിക അകൽച്ചക്ക് വരെ കാരണമാക്കുന്നു. ഒരു പക്ഷേ പാപത്തിന്റെ ഭാരം നിങ്ങളെ ദൈവത്തിൽ നിന്നും മനുഷ്യനിൽ നിന്നും അകറ്റിയേക്കാം ; എന്നാൽ , മാനസാന്തരത്തിന് ദൈവവും മനുഷ്യരുമായുള്ള ബന്ധത്തെ ഭേദപ്പെടുത്തുവാൻ സാധിക്കും! പ്രാർത്ഥന: കർത്താവേ , അടിയനിൽ നിന്നും പാപ ഭ...