Posts

Showing posts from December, 2020

എങ്കലേക്ക് ചായിക്കുന്ന ചെവി!

Image
B. A. Manakala അങ്ങയുടെ നീതി നിമിത്തം എന്നെ ഉദ്ധരിച്ചു വിടുവിക്കേണമേ; അങ്ങയുടെ ചെവി എങ്കലേക്ക് ചായിച്ച് എന്നെ രക്ഷിക്കേണമേ (സങ്കീ 71:2). ഏതാണ്ട് പൂർണ്ണമായും ചെവി കേൾക്കാൻ സാധിക്കാത്ത ഒരു വൃദ്ധനുമായി ഈ അടുത്തയിടെ ഞാൻ സംസാരിക്കയുണ്ടായി. ഞാൻ അദ്ദേഹത്തോട് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ കൂടെക്കൂടെ തൻ്റെ വലതു കൈ വലതു ചെവിയുടെ പുറകിൽ വച്ചു കൊണ്ട് എന്നോട് വീണ്ടും പറയാനായി പലവട്ടം ആവശ്യപ്പെടുകയുണ്ടായി. വളരെ ഉച്ചത്തിൽ എനിക്ക് അദ്ദേഹത്തോട് സംസാരിക്കേണ്ടതായി വന്നു. തന്നെ ഉദ്ധരിച്ച് വിടുവിക്കേണ്ടതിനായി തൻ്റെ അടുക്കലേക്ക് കർത്താവിൻ്റെ ചെവി ചായിക്കേണമേ എന്നുള്ള സങ്കീർത്തനക്കാരൻ്റെ പ്രാർത്ഥനയാണ് ഇത്. കേൾപ്പാൻ കഴിയാതെവണ്ണം യഹോവയുടെ ചെവി മന്ദമായിട്ടില്ല (യെശ 59:1). തന്നെ ആരാധിക്കുകയും തൻ്റെ ഇഷ്ടം നിറവേറ്റുകയും ചെയ്യുന്നവരുടെ പ്രാർത്ഥന നിശ്ചയമായും ദൈവം കേൾക്കുക തന്നെ ചെയ്യും (യോഹ 9:31). ഞാൻ ദേഷ്യത്തോടെ അർത്ഥശൂന്യമായത് സംസാരിക്കുമ്പോൾ ദൈവം അത് കേൾക്കരുതേ എന്നാണ് ഞാൻ ആഗ്രഹിക്കാറുള്ളത്! എങ്കലേക്ക് തൻ്റെ ചെവി ചായിക്കുമ്പോൾ എന്താണ് ദൈവം കേൾക്കുന്നത്?   കർത്താവ്  സദാ...

എന്തിനാണ് ഞാൻ ദൈവത്തിൻ്റെ അടുക്കൽ ചെല്ലുന്നത്?

Image
B. A. Manakala യഹോവേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു; ഞാൻ ഒരു നാളും ലജ്ജിച്ചു പോകരുതേ (സങ്കീ 71:1). പത്ത് വർഷങ്ങൾക്ക് മുൻപ് ഫോൺ വിളിക്കാൻ വേണ്ടി മാത്രമേ ഞാൻ ഫോൺ ഉപയോഗിച്ചിരുന്നുള്ളു. എന്നാൽ ഇന്ന് അത് കൂടാതെ മറ്റ് പല കാര്യങ്ങൾക്കും വേണ്ടിയും ഞാൻ ഫോൺ ഉപയോഗിക്കുന്നു: ബൈബിൾ വായിക്കാനും, എന്റെ പ്രാർത്ഥനാ വിഷയങ്ങൾ കുറിക്കുവാനും, വായിക്കാനും, വാർത്തകൾ കാണാനും കേൾക്കാനും, സമയം പോക്കിനും, വാഹനം ഓടിക്കുമ്പോൾ വഴികാട്ടിയായും, കാൽക്കുലേറ്ററായും, ക്യാമറയായും, റിക്കോർഡറായും ഇത്യാദികൾക്കായി. ചുരുക്കത്തിൽ, എന്റെ കമ്പ്യൂട്ടറിൽ ചെയ്യുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ എന്റെ ഫോണുപയോഗിച്ച്  ചെയ്യുവാൻ സാധിക്കും! ദൈവത്തെ അറിയുന്നതു കൊണ്ടുണ്ടാകുന്ന പല  ഗുണങ്ങളെക്കുറിച്ചാണ് ഈ സങ്കീർത്തനം പറയുന്നത്: സംരക്ഷണം, വിടുതൽ, ലജ്ജയില്ലായ്മ ഇത്യാദി. സത്യ ദൈവത്തെ അറിയുന്നതു കൊണ്ട് നമുക്ക് ചില നേട്ടങ്ങൾ ലഭിച്ചിട്ടുണ്ടാകാം അല്ലെങ്കിൽ അതിനെ കുറിച്ച് കേട്ടിട്ടുമുണ്ടാകാം.  ഒരു ദിവസം സ്വർഗ്ഗത്തിൽ എത്തിച്ചേരും വരെ, ദൈവത്തെ അറിയുന്നതു കൊണ്ടുണ്ടാകുന്ന എല്ലാ ഗുണങ്ങളും നമുക്ക് മനസ്സിലാക്കുവാൻ സാധിക...

എളിയവനോ അതോ ദരിദ്രനോ?

Image
B. A. Manakala ഞാനോ എളിയവനും ദരിദ്രനും ആകുന്നു ; ദൈവമേ , എന്‍റെ അടുക്കല്‍ വേഗം വരേണമേ ; അങ്ങ് തന്നേ എന്‍റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു ; യഹോവേ , താമസിക്കരുതേ (സങ്കീ 70:5). മുപ്പത്തെട്ടു വര്‍ഷങ്ങളായി അസുഖം ബാധിച്ച ഒരു മനുഷ്യന്‍ ബേഥെസ്ദാ എന്ന കുളത്തിനരികെ കിടന്നിരുന്നു. കുളം കലങ്ങിക്കഴിയുമ്പോള്‍ ആദ്യം കുളത്തിലിറങ്ങുന്ന വ്യക്തി സൗഖ്യം പ്രാപിച്ചിരുന്നു. യേശു അതു വഴി കടന്നു പോയപ്പോള്‍ ആ അസുഖം ബാധിച്ച വ്യക്തിയോട് " നിനക്ക് സൗഖ്യമാകാന്‍ മനസ്സുണ്ടോ ? " എന്ന് ചോദിച്ചു. ദരിദ്രനാകാന്‍ ഒരു കാരണവും എളിയവനാകാന്‍ (ആവിശ്യങ്ങളുള്ളവൻ) മറ്റൊരു കാരണവും. സൗഖ്യമാകാന്‍ മനസ്സുള്ളതു ( ആവിശ്യമുള്ളതു ) കൊണ്ടായിരുന്നു കുളത്തിനരികെ ആ വ്യക്തി കിടന്നത്. യേശു ആ ചോദ്യം എന്തിന്‌ ചോദിച്ചു എന്നത് എന്നില്‍ ആശ്ചര്യം ഉളവാക്കുന്നു. ഒരു പക്ഷേ ആ വ്യക്തി വര്‍ഷങ്ങളായി അവിടെ കിടന്നു നിരാശിതനും ആശയറ്റവനും ആയി തീര്‍ന്നത് കൊണ്ടാകാം. നാം നമ്മുടെ വര്‍ത്തമാന കാല ജീവിതം കൊണ്ട് സം തൃ പ്തരാണെങ്കില്‍ ഒരു പക്ഷെ ഇനി ആവശ്യങ്ങളൊന്നുമില്ലായിരിക്കാം. വാസ്തവത്തില്‍ , ഭൗതിക കാഴ്ചപ്പാടില്‍ നോക്കി...

ദൈവം ഉന്നതൻ തന്നെ!

Image
B. A. Manakala അങ്ങയെ അന്വേഷിക്കുന്നവരൊക്കെയും അങ്ങയിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; അങ്ങയുടെ രക്ഷയെ ഇഛിക്കുന്നവർ: ദൈവം മഹത്വമുള്ളവനെന്ന് എപ്പോഴും പറയട്ടെ (സങ്കീ 70:4). ഭാരതത്തിലെ ഒരു നല്ല ശതമാനം ക്രിക്കറ്റ് പ്രേമികളും ആർത്തുവിളിക്കുന്ന ഒരു പ്രസിദ്ധമായ മുദ്രാവാക്യമാണ് ' ക്രിക്കറ്റ് ഞങ്ങളുടെ മതമാണ് ' ( Cricket is our religion ) എന്നത്. ക്രിക്കറ്റ് കളിയെ ആഴമായി സ്നേഹിക്കുകയും അത് ഭ്രാന്തായി മാറുകയും ചെയ്യുന്നവർ ഇപ്രകാരമുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിക്കാറുണ്ട്. ' എനിക്ക് വാട്സാപ്പ് ചെയ്യൂ, ' ' ഞാൻ തിരക്കിലാണ്, ' ' എന്റെ മൊബൈൽ ഫോൺ, ' ' വരുവിൻ നമുക്ക് ഉല്ലസിക്കാം, ' ' എനിക്കൊരു ജോലി ലഭിച്ചു ' – ഇവയിൽ ചിലതിനെ നമ്മുടെ മുദ്രാവാക്യങ്ങളായി പരിഗണിക്കുവാൻ സാധിക്കുമോ? നാം എന്താണോ കൂടുതലായി സംസാരിക്കുന്നത് അതിൽ നിന്നും നമ്മുടെ ജീവിതത്തിൻ്റെ പ്രധാന ഉദ്ദേശ്യം വളരെ വ്യക്തമായിരിക്കും. ദൈവത്തെ വാസ്തവമായി സ്നേഹിക്കുന്നവരുടെ ഏറ്റവും ഉത്തമമായ മുദ്രാവാക്യം എന്ന് പറയുന്നത് ' ദൈവം ഉന്നതൻ തന്നെ ' എന്നുള്ളതായിരിക്കും. ...

വേഗത്തിലുള്ള സഹായം

Image
B. A. Manakala ദൈവമേ, എന്നെ വിടുവിപ്പാൻ, യഹോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ (സങ്കീ 70:1). തന്റെ പ്രിയ സുഹൃത്തായ ലാസറിന് നല്ല സുഖമില്ലെന്ന് യേശുവിനോട് അറിയിക്കയുണ്ടായി. എന്നാൽ താൻ താമസിച്ചിരുന്നിടത്ത് അടുത്ത രണ്ട് ദിവസങ്ങൾ കൂടി യേശു പാർത്തു! യേശു തിരികെ എത്തിയപ്പോഴേക്കും ലാസർ മരിച്ച് കല്ലറയിൽ വച്ചിട്ട് നാല് ദിവസങ്ങൾ കഴിഞ്ഞിരുന്നു! ലാസറിന്റെ സഹോദരി യേശുവിനോട്: " അങ്ങ് ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു, " എന്ന് പറഞ്ഞു. ദാവീദ് ആഗ്രഹിച്ചതു (സങ്കീ 70:1) പോലെ വേഗത്തിലുള്ള സഹായമാണ് നാമും തേടാറുള്ളത്. എന്നാൽ നിശ്ചയിച്ച സമയത്ത് ദൈവം സകലവും വളരെ ഭംഗിയായി ചെയ്യുന്നു (സഭാ പ്ര 3). പക്ഷേ മിക്കപ്പോഴും ദൈവത്തിന്റെ സമയം നമ്മുടെ സമയവുമായി പൊരുത്തപ്പെടുന്നതാകില്ല. ദൈവം നമ്മെ സമയത്തിന് സഹായിക്കാറില്ല എന്ന് പലപ്പോഴും തോന്നാറുമുണ്ട്. യേശു അവിടെ സമയത്തത് എത്താതിരുന്നതു കൊണ്ടാണ്  തന്റെ സഹോദരൻ മരിച്ചത് എന്ന് മാർത്ത പറഞ്ഞത് മാനുഷിക രീതിയിൽ ചിന്തിച്ചാൽ ശരിയാണ്! തന്റെ സഹോദരനെ യേശു ഉയർപ്പിച്ച ശേഷം ഒരു പക്ഷേ മാർത്ത മനസ്സിലാക്കിക്കാണും എപ്പോഴായിരുന്ന...

സ്നേഹവും അനുസരണവും

Image
B. A. Manakala തന്റെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും; തന്റെ നാമത്തെ സ്നേഹിക്കുന്നവർ അതിൽ വസിക്കും (സങ്കീ 69:36). പാചകം ചെയ്യുന്നതിനോട് വലിയ താല്പര്യമുള്ള വ്യക്തിയല്ല ഞാൻ! എന്നാൽ, ഞാൻ എന്റെ കുടുംബത്തെ സ്നേഹിക്കുന്നതിനാലും കൂടാതെ എന്റെ കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ചെലവിടേണ്ടതിനുമായി ആഴ്ചയിൽ ഒരിക്കൽ അടുക്കളയിൽ കയറി ഞാൻ പാചകം ചെയ്യാറുണ്ട്. എന്റെ ഭാര്യക്കും മകൾക്കും പാചകം ചെയ്യുന്നത്  വളരെ താല്പര്യമാണ്. അവർ എന്ത് പാചകം ചെയ്താലും വളരെ സന്തോഷപൂർവ്വം ഞാൻ ഭക്ഷിക്കുന്നതു കൊണ്ട്, കൂടുതൽ പാചകം ചെയ്യാനായി അത് അവരെ ഉത്സാഹിപ്പിക്കാറുണ്ട്! ഞങ്ങൾ ഒരുമിച്ചുള്ള സമയം വളരെ വിലയേറിയതും സന്തോഷഭരിതവുമാണ്. ദൈവത്താൽ സ്ഥാപിക്കപ്പെട്ട എത്ര അനുഗ്രഹിക്കപ്പെട്ട ഒരു ബന്ധമാണ് നമുക്ക് ഈ ഭൂമിയിൽ ഉള്ളത്! സ്നേഹവും അനുസരണവും ഒരുമിച്ച് പോകുന്നവയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, സ്നേഹത്തിന്റെ അഭാവമാണ് അനുസരണക്കേടിന്റെ ഏറ്റവും പ്രധാന കാരണം. ദൈവത്തോടും മനുഷ്യരോടുമുള്ള നമ്മുടെ ബന്ധം സ്നേഹത്താൽ ബന്ധിതമാണെങ്കിൽ അതിനോടൊപ്പം സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയ ...

ആകാശവും ഭൂമിയും സ്തുതിക്കുന്നു!

Image
B. A. Manakala ആകാശവും ഭൂമിയും സമുദ്രങ്ങളും അവയിൽ ചരിക്കുന്ന സകലവും കർത്താവിനെ സ്തുതിക്കട്ടെ (സങ്കീ 69:34). ഓൺലൈൻ വഴി അടുത്തയിടെ ഞാൻ ഒരു മേശ വാങ്ങുകയുണ്ടായി. ലഭിച്ചതിന് ശേഷം അതിനെ ഉപയോഗിക്കാനായി കൂട്ടിച്ചേർക്കണമായിരുന്നു. വളരെ കുറഞ്ഞ നിരക്കിൽ അതിനെ കൂട്ടിച്ചേർത്ത് തരാം എന്ന് കമ്പനിക്കാർ പറഞ്ഞുവെങ്കിലും അതിനെ തന്നെത്താൻ കൂട്ടിച്ചേർക്കുന്നതിൽ ഞാൻ അത്യന്തം ആകാംക്ഷഭരിതനായിരുന്നു. വളരെ മണിക്കൂറുകൾ എടുത്തു എങ്കിലും, പണി പൂർത്തീകരിച്ചപ്പോപ്പോൾ എനിക്ക് വളരെയധികം ആനന്ദമുണ്ടായി. ദൈവത്തിൻ്റെ സകല സൃഷ്ടികളും ദൈവത്തെ മഹത്വപ്പെടുത്തുന്നു (സങ്കീ 69:34)! എന്നാൽ ജീവനില്ലാത്ത വസ്തുക്കൾ എപ്രകാരമാണ് ദൈവത്തെ സ്തുതിക്കുന്നത്? ആദിയിൽ ദൈവം സകലത്തെയും സൃഷ്ടിച്ചപ്പോൾ ഓരോ ദിവസത്തിൻ്റെ അവസാനവും താൻ സൃഷ്ടിച്ചത് നല്ലത് എന്ന് ദൈവം കണ്ടു. താൻ ചെയ്തതിൽ എല്ലാം ദൈവത്തിന് ആനന്ദം ലഭിച്ചു. കല്ലുകൾ ആർത്തുവിളിക്കുന്ന കാര്യത്തെക്കുറിച്ച് യേശു ക്രിസ്തു ഒരിക്കൽ പറയുകയുണ്ടായി (ലൂക്കോ 19:40). ദൈവത്തിൻ്റെ സൃഷ്ടി എന്ന നിലക്ക് നമുക്ക് സദാ ദൈവത്തെ സ്തുതിക്കേണ്ടതുണ്ട്. ജീവനില്ലാത്ത സൃഷ്ടിയിൽ നിന്നും വ്യത്...

ദരിദ്രരുടെ നിലവിളി

Image
B. A. Manakala യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു; തൻ്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല (സങ്കീ 69:33). ഉപജീവനത്തിനായി ഭാരത സർക്കാരിൻ്റെ സഹായം വേണ്ടി വരുന്ന ജന സമൂഹത്തെ തരംതിരിക്കുന്നതിനായുള്ള ഒരു അളവുകോലാണ് ' ദാരിദ്ര്യരേഖ ' എന്ന് പറയുന്നത്. ഭാരത ജനസംഖ്യയുടെ 25% ആളുകളും ' ദാരിദ്ര്യരേഖ ' യുടെ താഴെയാണ് കഴിയുന്നത്. യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു (സങ്കീ 69:33). ധനികർക്കും ദരിദ്രർക്കും തമ്മിൽ സമാനമായ ഒരു കാര്യമുണ്ട്   – ഇരുവരുടെയും സൃഷ്ടിതാവ് ദൈവമാണ് (സദൃ 22:2). ആയതിനാൽ, ദൈവം അനുവദിക്കുന്നതിനാലത്രേ ഈ രണ്ട് തരത്തിലുള്ള സമൂഹങ്ങളും നിലനിൽക്കുന്നത്. ദരിദ്രർക്കും പീഡിതർക്കുമായുള്ള ദൈവത്തിൻ്റെ പ്രത്യേക കരുതൽ വചനത്തിലുടനീളം വളരെ വ്യക്തമാണ് (സങ്കീ 140:12); എന്നാൽ, ദൈവം നമ്മുടെ പ്രാർത്ഥനകളെ ചെവിക്കൊള്ളേണ്ടതിനായി നമുക്ക് ദരിദ്രരാകേണ്ട ആവശ്യമില്ല. ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് ആത്മീക ഭോജനത്തിനായുള്ള വിശപ്പ് സദാ തിരിച്ചറിയുവാൻ സാധിക്കും. ആത്മാവിൽ ദരിദ്രരായിരിക്കുക (മത്താ 5:3) എന്നത് ഒരു നല്ല ആത്മീക പക്വതയിലേക്ക് വളരുവാനുള്ള നമ്മുടെ വാഞ്ചയ...

സൗമ്യതയുള്ളവർ ദൈവത്തെ കാണും

Image
B. A. Manakala സൗമ്യതയുള്ളവർ ദൈവത്തെ കണ്ടു സന്തോഷിക്കും; ദൈവത്തെ അന്വേഷിക്കുന്നവരെ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ (സങ്കീ 69:32). വളരെ ഒച്ചപ്പാടുണ്ടാക്കി കൊണ്ടിരുന്ന ഒരു ക്ലാസ്സിലേക്ക് ജനാല വഴി പ്രിസിപ്പാൾ ഒളിഞ്ഞ് നോക്കി. ആരോ ഒളിഞ്ഞു നോക്കുന്നതായി ഒരു കുട്ടി കണ്ടു എങ്കിലും അതത്ര കാര്യമാക്കിയില്ല. എന്നാൽ പ്രിൻസിപ്പാൾ നോക്കുന്നു എന്ന് കണ്ട മറ്റ് രണ്ട് കുട്ടികൾ വളരെ ശാന്തരാകയും മറ്റ് കുട്ടികൾക്ക് പ്രിസിപ്പാൾ നോക്കുന്നു എന്നുള്ള മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തു.   സൗമ്യതയുള്ളവർക്ക് മാത്രമേ ദൈവത്തെ കാണ്മാൻ സാധിക്കൂ എന്ന് ദാവീദ് തിരിച്ചറിഞ്ഞതായി ഈ വാക്യത്തിലൂടെ (സങ്കീ 69:32) മനസ്സിലാകും.ഭൂതലത്തിലുള്ള സകല മനുഷ്യരിലും അതി സൗമ്യനായിരുന്നു മോശെ (സംഖ്യ 12:3)! മോശെ അല്ലാതെ യഹോവയെ അഭിമുഖമായി അറിഞ്ഞ വേറൊരു മനുഷ്യനും ബൈബിളിൽ ഇല്ല (ആവർ 34:12)! നാം കൂടുതൽ സൗമ്യതയുള്ളവരാകുമ്പോൾ നമുക്ക് കൂടുതൽ നന്നായി ദൈവത്തെ അറിയുവാൻ സാധിക്കും; ദൈവത്തെ കൂടുതലായി അറിയുന്തോറും നാം കൂടുതൽ സൗമ്യതയുള്ളവരയി മാറും! വളരെ ആശ്ചര്യാജനകമായ ഒരു ബന്ധമാണത്! നാം പ്രകടിപ്പിക്കുന്ന സൗമ്യതയാണ്  ദൈവവുമ...

ഇത് ദൈവത്തിന്‌ പ്രസാദകരമാകും

Image
B. A. Manakala അതു യഹോവയ്ക്കു കാളയെക്കാളും കൊമ്പും കുളമ്പമുള്ള മൂരിയെക്കാളും പ്രസാദകരമാകും (സങ്കീ 69:31).    ഒരിക്കല്‍ ഞാനും എന്‍റെ ഒരു സ്നേഹിതനും കൂടി ഒരു വീട്ടില്‍ അതിഥികളായി ഭക്ഷണം കഴിക്കുകയായിരുന്നു. എന്‍റെ സ്നേഹിതന് അധികം താല്പര്യമില്ലാത്ത ഒരു ഭക്ഷണ പദാര്‍ത്ഥം അതില്‍ ഉണ്ടായിരുന്നു. അദ്ദേഹം മറ്റുള്ള ഭക്ഷണങ്ങള്‍ ആസ്വദിച്ച് കഴിക്കുന്നതിനായി തനിക്ക് ഇഷ്ടമല്ലാത്തത് ആദ്യമേ തന്നെ കഴിച്ചു തീര്‍ത്തു. എന്നാല്‍ ആതിഥേയന്‍ എന്‍റെ സ്നേഹിതന്‌ ആ ഭക്ഷണ പദാര്‍ത്ഥം വളരെ ഇഷ്ടപ്പെട്ടു എന്ന് കരുതി അത് കൂടുതല്‍ വിളമ്പിക്കൊടുത്തു. തന്‍റെ പാട്ടും , പുകഴ്ചയും , ആരാധനയും , നന്ദി പ്രകടനവുമാണ്‌ ദൈവത്തെ പ്രസാദിപ്പിച്ചത് എന്നുള്ള ഉത്തമ ബോധ്യം ദാവീദിനുണ്ടായിരുന്നു (സങ്കീ 69: 30-31). ദൈവത്തിന്‌ താലപര്യമില്ലാത്തത് നാം തുടര്‍ച്ചയായി കൊടുത്തു കൊണ്ടിരിക്കുന്നത് എന്‍റെ സ്നേഹിതന്‌ ഇഷ്ടമില്ലാത്ത ഭക്ഷണപദാര്‍ത്ഥം വീണ്ടും  വിളമ്പിയതിന്‌ തുല്യമാണ്! നമ്മുടെ ഹൃദയത്തിൻ്റെ അടിസ്ഥാനപരമായ ഗുണങ്ങളായ -  പെരുമാറ്റം , ആത്മാര്‍ത്ഥത , സ്നേഹം തുടങ്ങിയവയാണ്‌ ഒരു വഴിപാടില്‍ ദൈവം അന്വേഷിക്കുന്നത്. എ...

അപ്പോൾ ഞാൻ സ്തുതിക്കും!

Image
B. A. Manakala ഞാന്‍ പാട്ടോടെ ദൈവത്തിന്‍റെ നാമത്തെ സ്തുതിക്കും ; സ്തോത്രത്തോടെ ദൈവത്തെ മഹത്വപ്പെടുത്തും (സങ്കീ 69:30). ഞങ്ങളുടെ കുഞ്ഞുങ്ങള്‍ വീട്ടിലെ പണികള്‍ ചെയ്യാനായി മാതാപിതാക്കളായ ഞങ്ങള്‍ അവര്‍ക്ക് ആവേശമുണര്‍ത്തുന്നതായ പല തരം സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യാറുണ്ട്. മൂല്യനിര്‍ണ്ണയവും സമാനദാനങ്ങളും സാധാരണ ആഴ്ചയുടെ അവസാനമാണ്‌ നടക്കാറുള്ളത്. പ്രതിഫലം കൈപ്പറ്റിക്കഴിഞ്ഞാല്‍ അത് തുടര്‍ന്നുള്ള ആഴ്ചയിലേക്കുള്ള പ്രോത്സാഹനമായി മാറും. വേദനയില്‍ നിന്നും കഷ്ടപ്പാടില്‍ നിന്നും നമ്മെ രക്ഷിച്ചത് കൊണ്ട് ദാവീദിനെ പോലെ നാമും ദൈവത്തെ സ്തുതിച്ചേ മതിയാകു (സങ്കീ 69:30). പലപ്പോഴും ദൈവം നമുക്കായി ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്കായി ദൈവത്തെ സ്തുതുപ്പാന്‍ മറ്റുള്ളവര്‍ നമ്മെ ഓര്‍പ്പിക്കേണ്ടതായും വരാറുണ്ട്. ദൈവം നമുക്കായി ഈ ഭൂമിയില്‍ ചെയ്ത കാര്യങ്ങള്‍ സ്തുതിക്ക് യോഗ്യമാകയാല്‍ ഓരോ നിമിഷവും ദൈവത്തെ സ്തുതിപ്പാനായി നാം ശീലിക്കേണ്ടത് വളരെ അത്യാവശ്യമാണ്‌. ആയതിനാല്‍ , നാം ദൈവത്തെ സ്തുതിക്കുന്നത് ഒരിക്കലും നമ്മുടെ വ്യക്തിപരമായ ജീവിതത്തില്‍ ദൈവം ചെയ്ത കാര്യങ്ങളെ ആശ്രയിച്ചാകരുത്.   എന്‍റെ വ്യക്...

അവരുടെ പേരുകള്‍ മായിച്ചുകളയാനോ?

Image
B. A. Manakala ജീവന്റെ പുസ്തകത്തില്‍ നിന്നും അവരെ മായിച്ചു കളയേണമേ ; നീതിമാന്മാരോടു കൂടെ അവരെ എഴുതരുതേ (സങ്കീ 69:28). ഒരു വിനോദയാത്രയ്ക്കിടെ ഞങ്ങൾ ഒരു പ്രത്യേക സവാരിക്ക് പോകാൻ തീരുമാനിച്ചു. ഞങ്ങൾ നാലു പേരുണ്ടായിരുന്നു , ആ സവാരിക്ക് മൂന്ന് സീറ്റുകൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. ഞങ്ങളിൽ ഒരാൾ , അദ്ദേഹത്തിന്  പോകാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും , ' ഞാൻ വരുന്നില്ല , നിങ്ങള്‍ മൂന്ന് പേരും പൊയ്ക്കൊള്ളു ' എന്ന് സ്വമേധയാ പറഞ്ഞു. തന്‍റെ വൈരികളുടെ പേരുകള്‍ ജീവൻ്റെ പുസ്തകത്തില്‍ നിന്നും മായിച്ചു കളയാന്‍ വേണ്ടിയാണ്‌ ദാവീദ് ഈ വാക്യത്തില്‍ പ്രാര്‍ത്ഥിക്കുന്നത് (സങ്കീ 69:28)! യിസ്രായേലിലെ ചരിത്ര രേഖകള്‍ എഴുതി സൂക്ഷിക്കുന്ന പുസ്തകത്തെ (യെഹെ 13:9) ക്കുറിച്ച് ആയിരിക്കാം ദാവീദ് ഇവിടെ പറയുന്നത്. മരിച്ചു പോകുന്നവരുടെ പേരുകള്‍ ആ പുസ്തകത്തില്‍ നിന്നും മായിച്ചു കളഞ്ഞിരുന്നു.   കൂടുതല്‍ പേരുകള്‍ ജീവൻ്റെ പുസ്തകത്തില്‍ കൂട്ടിച്ചേര്‍ക്കേണം എന്നാണ്‌ നാം ആഗ്രഹിക്കുന്നത് (വെളി 3:5). മോശെ നയിച്ചു കൊണ്ടു വന്ന ജനത്തിൻ്റെ പാപങ്ങളെ പൊറുക്കാന്‍ കഴിയുന്നില്ലെങ്കില്‍ തൻ്റെ പേര് ജീവൻ്റെ ...

നിങ്ങളുടെ വൈരികളെ സ്നേഹിപ്പിന്‍

Image
B. A. Manakala അങ്ങയുടെ ക്രോധം അവരുടെ മേല്‍ പകരേണമേ. അങ്ങയുടെ ഉഗ്ര കോപം അവരെ പിടിക്കുമാറാകട്ടെ (സങ്കീ 69:24). യേശുവിന്റെ സ്ഥാനത്ത് ഞാനായിരുന്നു ക്രൂശിലായിരുന്നതെങ്കില്‍ , എനിക്ക് എന്നെ ക്രൂശിക്കുന്ന ആരോടെങ്കിലും അല്‍പം സ്നേഹമുണ്ടായിരുന്നു എങ്കില്‍ , ഒരു പക്ഷേ എന്‍റെ പ്രാര്‍ത്ഥന ഏതാണ്ട് ഇപ്രകാരമായിരുന്നേനെ , ' പിതാവേ , ഈ ക്രൂരരോട് ക്ഷമിക്കേണമേ....! ' എന്നാല്‍ യേശുവിന്റെ പ്രാര്‍ത്ഥന തൻ്റെ വൈരികളോടുള്ള യഥാര്‍ത്ഥ സ്നേഹത്തെ കാണിക്കുന്നതാണ്‌: ' പിതാവേ , ഇവര്‍ ചെയ്യുന്നത് ഇന്നതെന്ന് അറിയായ്കയാല്‍ ഇവരോട് ക്ഷമിക്കേണമേ. '   ഒരു പക്ഷേ പഴയ നിയമ അടിസ്ഥാനത്തില്‍ ഇപ്രകാരം തന്റെ വൈരികളെ ശപിച്ച് പ്രാര്‍ത്ഥിക്കാനുള്ള അവകാശം ദാവീദിന്‌ ഉണ്ടായിരുന്നിരിക്കാം (സങ്കീ 69:22-28). എന്നാല്‍ ഇന്ന് ഇപ്രകാരമൊരു പ്രാര്‍ത്ഥന എനിക്ക് പ്രാര്‍ത്ഥിക്കേണ്ടി വന്നാല്‍ അതിനര്‍ത്ഥം ഞാനൊരു യഥാര്‍ത്ഥ ക്രിസ്ത്യാനിയല്ല എന്നാകുന്നു. നമ്മുടെ വൈരികളെ സ്നേഹിപ്പാനും നമ്മെ ശപിക്കുന്നവരെ അനുഗ്രഹിപ്പാനുമാണ്‌ യേശു ക്രിസ്തു നമ്മെ പഠിപ്പിച്ചത് (ലൂക്കോ 6:28). നമ്മുടെ യഥാര്‍ത്ഥ വൈരിയായ സാത്താനെതിരെ ...

അന്ധത പിടിച്ച കണ്ണുകള്‍!

Image
B. A. Manakala അവരുടെ കണ്ണുകള്‍ കണാതവണ്ണം ഇരുണ്ടു പോകട്ടെ ; അവരുടെ അര എപ്പോഴും ആടുമാറാക്കേണമേ (സങ്കീ 69:23). ഓഫീസ് മേശയിൽ നിന്ന് അദ്ദേഹത്തിന്റെ ഡയറി കാണാതെ പോയി. തിരികെ ലഭിക്കുന്നതിനായി ഏറെ നേരം അദ്ദേഹം അത് അന്വേഷിച്ചു കൊണ്ടിരുന്നു. ഒടുവിൽ , അദ്ദേഹം തന്റെ സഹായിയെ വിളിച്ച് ചോദിച്ചു , ' എന്റെ ഡയറി എവിടെ ?' തൻ്റെ സഹായി തൻ്റെ മേശപ്പുറത്തു തന്നെയുണ്ടായിരുന്ന ഡയറി ചൂണ്ടിക്കാണിച്ചപ്പോൾ അദ്ദേഹം ലജ്ജിച്ചു പോയി! നമ്മുടെ മേല്‍ ദൈവിക സംരക്ഷണ വലയമുള്ളതിനാല്‍ പലപ്പോഴും നമ്മുടെ വൈരിക്ക് ഒന്നും കണാതവണ്ണം അന്ധത പിടിക്കാറുണ്ട്. എന്നാല്‍ വൈരി പലരുടെയും കണ്ണുകളെ കുരുടാക്കിയിരിക്കുന്നു (2 കൊരി 4:4). കുരുടന്‍ കുരുടനെ വഴി നടത്തിയാല്‍ ഇരുവരും കുഴിയില്‍ വീഴും (മത്താ 15:14).   സദാ കണ്ണുകള്‍ തുറന്നിരിക്കുന്നത് കേവലം ഒരുവന്‍റേത് മാത്രമാണ്‌. യഹോവയുടെ ദൃഷ്ടി തന്‍റെ ഭക്തന്മാരുടെ മേലും തന്‍റെ  ദയക്കായി പ്രത്യാശിക്കുന്നവരുടെ മേലും ഇരിക്കുന്നു (സങ്കീ 33:18). എന്നാല്‍ ജനം തൻ്റെ വാക്കുകള്‍ കേള്‍ക്കാതെയിരുന്ന് തന്നില്‍ നിന്നും പിന്തിരിയുമ്പോഴും ദൈവം ആ ജനത്തിൻ്റെ കണ്ണുകളെ അടച്ചു കളയാറു...

സമൃദ്ധി ഒരു കെണിയായി

Image
B. A. Manakala അവരുടെ മേശ അവരുടെ മുമ്പില്‍ കെണിയായും അവര്‍ സുഖത്തോടിരിക്കുമ്പോള്‍ കുടുക്കായും തീരട്ടെ (സങ്കീ 69:22). " സമ്പത്തിന് പിന്നാലെ  ഞാന്‍ പാഞ്ഞപ്പോള്‍ , എനിക്ക് ഒരിക്കലും മതിയായില്ല. ജീവിതത്തിന്റെ ലക്ഷ്യം മനസ്സിലാക്കി ഞാന്‍ എന്റെ കൈവശമുണ്ടായിരുന്നതെല്ലാം വിതരണം ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ , ഞാന്‍ സമ്പന്നനായിത്തീര്‍ന്നു " ഇപ്രകാരമാണ്‌  വെയ്ന്‍ ഡൈര്‍ ( Wayne Dyer) പറഞ്ഞത്. മുകളില്‍ കൊടുത്തിരിക്കുന്ന വാക്യത്തില്‍ സങ്കീര്‍ത്തനക്കാരന്‍ സമൃദ്ധിയെ ഒരു കെണിയായിട്ടാണ്‌ കാണുന്നത് (സങ്കീ 69:22)! കാരണം പാപത്തിൽ വീണു പോയ  ഈ ലോകത്തിൻ്റെ ഒരു ഭാഗവുമാണ്‌ സമൃദ്ധി എന്ന് പറയുന്നത് (സങ്കീ 73:12 ; ലൂക്കോ 18:25).  ശരിയായ കരങ്ങളിലുള്ളതും  ശരിയായ കാഴ്ചപ്പാടുള്ളവരുടെയും  സമൃദ്ധിയെ മാത്രമേ അനുഗ്രഹം എന്ന് വിളിക്കാന്‍ സാധിക്കു. യഹോവയില്‍ ആശ്രയിക്കുന്നവനോ പുഷ്ടി പ്രാപിക്കും (സദൃ 28:25). ലോകത്തിൻ്റെ കാഴ്ചപ്പാടില്‍ ദൈവമക്കള്‍ ' ദരിദ്രര്‍ ' ആണെങ്കിലും , അവരുടെ ശ്രദ്ധ ദൈവത്തില്‍ ആയതിനാല്‍ അവര്‍ സമ്പന്നരത്രേ. സ്വര്‍ഗ്ഗീയ വീക്ഷണത്തില്‍ എത...

പുളിച്ച വീഞ്ഞോ അതോ ജീവനുള്ള ജലമോ?

Image
B. A. Manakala അവര്‍ എനിക്കു തിന്നുവാന്‍ കയ്പ് തന്നു ; എൻ്റെ ദാഹത്തിന് അവര്‍ എനിക്ക്  ചൊറുക്ക കുടിപ്പാന്‍ തന്നു (സങ്കീ 69:21). ഒരിക്കല്‍ വളരെ നീണ്ട ഒരു നടപ്പിന് ശേഷം എനിക്ക് വല്ലാത്ത ക്ഷീണവും ദാഹവുമുണ്ടായി. എനിക്ക് ദാഹിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ , വളരെ മധുരമേറിയ എന്തോ ഒരു പാനീയമായിരുന്നു എനിക്ക് ലഭിച്ചത്. ആ മധുര പാനീയം എൻ്റെ ദാഹത്തെ ശമിപ്പിക്കാതെ വന്നപ്പോള്‍ എനിക്ക് സാധാരണ വെള്ളം തന്നെ അവശ്യപ്പെടേണ്ടി വന്നു. എനിക്ക് വല്ലാതെ ദാഹിക്കുമ്പോള്‍ വില കൂടിയ ഏത് പാനീയത്തേക്കാളും ഉപരിയായി സാധാരണ വെള്ളത്തിന്‌ മാത്രമേ എൻ്റെ ദാഹത്തെ ശമിപ്പിക്കാന്‍ സാധിക്കൂ! റോമന്‍ സൈനികരുടെ ഇഷ്ടപെട്ട പാനീയമായിരുന്നു പുളിച്ച വീഞ്ഞ് എന്നാണ് പറയപ്പെടുന്നത് ; അതു തന്നെയായിരുന്നു ദാവീദിനും കുടിപ്പാന്‍ കൊടുത്തത് (സങ്കീ 69:21). സാധാരണയായി ഇത് ആരുടെയും ദാഹത്തെ ശമിപ്പിക്കാറില്ല ; മദ്യപിക്കാൻ ആഗ്രഹിക്കുന്നവർ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. നമുക്ക് ദാഹിക്കുമ്പോള്‍ ഈ ലോകം നല്‍കുന്നത് ഒരു പക്ഷേ നമ്മുടെ ദാഹത്തെ ശമിപ്പിക്കാന്‍ ഉതകുന്നതായിരിക്കില്ല. അവ വളരെ ആകർഷണീയവും നമ്മെ തൃപ്തിപ്പെടുത്തുന്ന മികച്ച പാനീ...

ദുർബല ഹൃദയം

Image
B. A. Manakala നിന്ദ എന്‍റെ ഹൃദയത്തെ തകർത്തു , ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു ; വല്ലവനും സഹതാപം തോന്നുമോ എന്ന് ഞാൻ നോക്കിക്കൊണ്ടിരിക്കുന്നു ; ആർക്കും തോന്നിയില്ല ; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കികൊണ്ടിരുന്നു ; ആരെയും കണ്ടില്ല താനും (സങ്കീ 69:20). പൊട്ടുന്നതും പൊട്ടാത്തതുമായ വസ്തുക്കളെക്കുറിച്ച് ആ കൊച്ചു മകൾക്ക് ഒട്ടും അറിവില്ലായിരുന്നു. മുകളിലുള്ള കപ്പുകൾക്കൊപ്പം അവൾ മേശയിൽ വിരിച്ചിരുന്ന തുണിയിൽ പിടിച്ചു വലിച്ചു. കപ്പുകൾ താഴെ വീണ് മുറിയിലാകെ ചിതറി! ബാക്കി കുടുംബാംഗങ്ങൾ ശ്വാസം പിടിച്ചു നിന്നപ്പോൾ , ഈ രംഗം മുഴുവൻ അവൾ വളരെ നന്നായി ആസ്വദിച്ചു! ഞാൻ വെണ്ണ പോലെ മൃദുവാണ്! ഒരു കപ്പ് പൊട്ടുന്നത് പോലെ നിസ്സാരമായി ഞാൻ തകർന്നു പോകും! അത് മനുഷ്യ ഹൃദയം അല്ലാതെ മറ്റെ ന്താണ് ? ചിലർ വളരെ ധൈര്യശാലികളും ബലമുള്ളവരും ആയിരിക്കാം. എന്നാൽ പൊതുവെ മനുഷ്യ ഹൃദയം എന്ന് പറയുന്നത് ദുർബലവും വളരെ  പെട്ടെന്ന്  തകരുന്നതുമാണ്.  മറ്റുള്ളവരുടെ  നിസ്സാരമായ നിന്നയാ ണ് ദാവീദിന്റെ ഹൃദയത്തെ തകർത്തത് (സങ്കീ. 69:20). ഇവിടെ രസകരമായ മറ്റൊരു കാര്യം എന്ന് പറയുന്നത് , ഒരു ഹൃദയത്തിന് മറ്റൊരു ഹൃദയത്ത...