Posts

Showing posts from October, 2020

ഹൃദയത്തിൽ പാപം

Image
B. A. Manakala   ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നു എങ്കിൽ കർത്താവ് കേൾക്കുകയില്ലായിരുന്നു. സങ്കീ 66:18   ഒരു ദൂര്യൻ ഫലത്തിന്റെ ( durian fruit ) പടാമാണ് മുകളിൽ കാണുന്നത്. ഇത് പുറമെ മുള്ളുള്ളതും അധികം ഭംഗിയില്ലാത്തതുമാണ്. എന്നാൽ അകത്ത് സുന്ദരവും വളരെ സ്വാദുള്ളതുമാണ്. കാണ്മാൻ അത്ര ഭംഗിയില്ലായെങ്കിലും, ഉൾവശം കഴിക്കുവാൻ വളരെ സ്വാദുള്ളതിനാലാണ് ആളുകൾ അത് വാങ്ങുന്നത്.   നാം മറ്റുള്ളവരെ നോക്കുമ്പോൾ, പുറത്തു നിന്നും മാത്രമാണ് കാണുന്നത്, ഒരു പക്ഷേ യാഥാർത്ഥ്യം അതായിരിക്കുകയില്ല. ചിലർ പുറത്തു നിന്നും വളരെ ആകൃഷ്ടരായി കാണപ്പെ ടാം, മറ്റു ചിലർ പുറത്തു നിന്നും അത്ര ആകൃഷ്ടരായി കാണപ്പെടണം എന്നില്ല. ഓരോ വ്യക്‌തി യുടെയും അകത്തുള്ളത് തിരിച്ചറിയാനായുള്ള വിവേചന ബുദ്ധി നമുക്ക് എല്ലാവർക്കും ഉണ്ടാകണം എന്നുമില്ല.   ഇവിടെ വിരോധാഭാസം എന്നു പറയുന്നത്, ചിലപ്പോൾ നമുക്ക് നമ്മുടെ തന്നെ ഹൃദയത്തിലുള്ളത് തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നതാണ്. ആയതിനാൽ, ദൈവമേ, അങ്ങയെ വ്യസനിപ്പിക്കുന്ന എന്തെങ്കിലും മാർഗം എന്നിൽ ഉണ്ടോ എന്ന് ശോധന ചെയ്യേണമേ  എന്ന്  ദാവീ...

പ്രാർത്ഥനയിലും പുകഴ്ച

Image
B. A. Manakala ഞാന്‍ എന്റെ വായ് കൊണ്ട് കര്‍ത്താവിനോട് നിലവിളിച്ചു ; എന്റെ നാവിന്മേല്‍ അവിടുത്തെ പുകഴ്ച ഉണ്ടായിരുന്നു. സങ്കീ 66:17 ഈ അടുത്തയിടെ , ഞങ്ങള്‍ കുടുംബമായി ഒരുമിച്ചിരുന്ന് ഓരോരുത്തരും മറ്റൊരാളെ കുറിച്ചുള്ള നല്ല കാര്യങ്ങള്‍ പറയാന്‍ തീരുമാനിക്കയുണ്ടായി. ഇത് ഞങ്ങളുടെ കുടുംബത്തില്‍ നല്ല ശക്തമായ ഒരു സ്നേഹബന്ധം സ്ഥാപിക്കുന്നതിന്‌ ഇടയാക്കുന്നുണ്ട്. മറ്റുള്ളവരിലെ നന്മകളെക്കാള്‍ കൂടുതലായി , മറ്റുള്ളവരിലെ ദൂഷ്യങ്ങള്‍ കണ്ടു പിടിക്കുന്നതില്‍ നാം സമര്‍ത്ഥരാണ്‌. ഒരു വിധത്തിൽ  ദൈവവുമായുള്ള നമ്മുടെ ബന്ധത്തിലും ഈ മനോഭാവം പ്രതിഫലിക്കുന്നതായി നമുക്ക് കാണാം. നമുക്കായി എല്ലാം നല്‍കുന്നവന്‍ എന്ന രീതിയിലാണ്‌ സാധാരണയായി നാം ദൈവത്തെ കാണാറുള്ളത്. നാം കൂടെക്കൂടെ പ്രാര്‍ത്ഥിക്കുന്നതു പോലെ നാം ദൈവത്തെ സ്തിതിക്കുന്നത് കേള്‍ക്കുവാന്‍ ദൈവവും ആഗ്രഹിക്കുന്നു. സങ്കീര്‍ത്തനക്കാരന്‍ പ്രാർത്ഥനയില്‍ സ്തുതിയും കൂടെ ഉള്‍പ്പെടുത്തിയിരിക്കുന്നു (സങ്കീ 66:17). പുകഴ്ചക്ക് ഏറ്റവും യോഗ്യനാണ്‌ ദൈവം (സങ്കീ 145:1). സാധിക്കുമ്പോഴെല്ലാം ദൈവത്തെയും മറ്റുള്ളവരെയും പുകഴ്ത്താന്‍ പഠിക്കുന്നത് വളരെ നല്...

മറ്റുള്ളവരോടും പറയുവിൻ

Image
B. A. Manakala സകല ഭക്തന്മാരുമായുള്ളോരേ, വന്നു കേൾപ്പിൻ; കർത്താവ് എന്റെ പ്രാണനു വേണ്ടി ചെയ്തതു ഞാൻ വിവരിക്കാം. സങ്കീ 66:16   എനിക്കൊരു വ്യക്തിയെ പരിചയമുണ്ട്, ഞാൻ എപ്പോൾ ആ വ്യക്തിയോട് സംസ്സാരിച്ചാലും അദ്ദേഹം എന്റെ ശ്രദ്ധയെ ദൈവത്തിങ്കലേക്ക് തിരിക്കാറുണ്ട്. അതു കൊണ്ട്, അദ്ദേഹവുമായി സംസ്സാരിക്കുവാൻ എനിക്ക് വളരെ താല്പര്യമാണ്.   മനുഷ്യരായ നമുക്ക് അന്യോന്യം സംസ്സാരിക്കാതെയും നമ്മുടെ ഹൃദയത്തിലുള്ളത് പരസ്പരം പങ്കു വയ്ക്കാതെയും ഇരിക്കാൻ സാധിക്കില്ല. അപ്രകാരമാണ് മനുഷ്യരായ നമ്മെ ആരംഭത്തിങ്കലേ ദൈവം സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ നാം എന്താണ് പങ്കു വയ്ക്കുന്നത്  എന്നത് വളരെ പ്രാധാന്യമേറിയ ഒരു ചോദ്യമാണ്.   നാം മറ്റുള്ളവരുമായി വാക്കുകൾ ഉപയോഗിച്ച് മാത്രമാണ് സംസ്സാരിക്കുന്നത് എന്ന് ചിന്തിക്കരുത്. നമ്മുടെ ജീവിതം കൊണ്ടും നമുക്ക് ചുറ്റുമുള്ളവരുമായി നാം എപ്പോഴും സംസ്സാരിക്കാറുണ്ട്!   ' കർത്താവ് എന്റെ പ്രാണനു വേണ്ടി ചെയ്തതു ഞാൻ വിവരിക്കാം, ' എന്നാണ് സങ്കീർത്തനക്കാരൻ ഇവിടെ വിവരിക്കുന്നത് (സങ്കീ 66:16). ദൈവത്തെക്കുറിച്ച് മറ്റുള്ളവരുമാ...

ഏറ്റവും ഉത്തമമായത് അര്‍പ്പിക്കുക

Image
B. A. Manakala ഞാന്‍ ആട്ടു കൊറ്റന്മാരുടെ സൗരഭ്യവാസനയോടു കൂടെ തടിപ്പിച്ച മൃഗങ്ങളെ അങ്ങേക്കു ഹോമയാഗം കഴിക്കും ; ഞാൻ കാളകളെയും കോലാട്ടു കൊറ്റന്മാരെയും അര്‍പ്പിക്കും. സങ്കീ 66:15   ഒരിക്കല്‍ ഒരു വ്യക്തി ഒരു പ്രാര്‍ത്ഥനിയില്‍ സംബന്ധിക്കയുണ്ടായി. സ്തോത്രകാഴ്ചയുടെ സമയം വന്നപ്പോള്‍ തന്റെ കൈവശം പൈസ ഒന്നും ഇല്ലാതിരുന്നതിനാൽ അദ്ദേഹം വളരെ ദു:ഖിതനായി. ഒടുവില്‍ ,   അദ്ദേഹം താന്‍ ധരിച്ചിരുന്ന വാച്ച് ഊരി ആ സ്തോത്രകാഴ്ച പാത്രത്തിൽ നിക്ഷേപിച്ചു.   ഉത്തമമായത് അര്‍പ്പിക്കുന്ന കാര്യം മറന്നേക്കൂ ,  തനിക്കായി എന്തെങ്കിലും അര്‍പ്പിക്കുവാന്‍ പോലും ദൈവം നമ്മെ നിര്‍ബന്ധിക്കുകയില്ല. ഒരു കാര്യം കൂടെ നാം ശ്രദ്ധിക്കണം ,   നമുക്ക് നേരിട്ട് ദൈവത്തിന്‌ ഒന്നും അര്‍പ്പിക്കുവാന്‍ സാധിക്കുകയില്ല ,  എന്നാല്‍ മറ്റുള്ളവരിൽ കൂടിയാണ് നാം ദൈവത്തിന് അർപ്പിക്കുന്നത്. അതുകൊണ്ട് ,  വഴിപാടുകള്‍ നല്ല മനസ്സോടു കൂടെ കൊടുക്കുവാനും  സ്വീകരിക്കുവാനും നാം തയ്യാറാകണം. ലഭിക്കുന്നത് എല്ലാം സ്വീകരിക്കാനായി മാത്രം എപ്പോഴും തയ്യാറാകരുത് ;  നിങ്ങള്‍ക്ക് ആവിശ്യമില്ലാത്ത സാധനങ്ങള്‍ മാത്രം എപ്പോഴും മറ്...

കഷ്ടതയിലെ നേര്‍ച്ചകള്‍

Image
B. A. Manakala ഞാൻ കഷ്ടത്തിൽ ആയിരുന്നപ്പോൾ അവയെ   എന്റെ   അധരങ്ങളാൽ ഉച്ചരിച്ച് ,  എന്റെ വായാൽ നേർന്നു. സങ്കീ   66:14 " ജനിച്ചതിന്‍റെ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ എന്റെ മകന്‍ ഗുരുതുരാവസ്ഥയില്‍ ആയി. എന്റെ മകന്‍ സൗഖ്യമായാൽ ഞാന്‍ അവനെ ദൈവവേലക്കായി വിടുമെന്ന് ഞാൻ ദൈവത്തിന്‌ ഒരു നേർച്ച നേർന്നു. "   ഇപ്രകാരം ഒരു മാതാവ് പറയുകയുണ്ടായി.    ഈ സങ്കീര്‍ത്തനത്തില്‍ (സങ്കീ 66:14) കാണുന്നതു പോലെ പ്രയാസത്തില്‍ ആകുമ്പോള്‍ നേര്‍ച്ച നേരുന്ന ഒരു പ്രവണത നമുക്ക് ഉണ്ട്. പ്രയാസത്തില്‍ നിന്നും രക്ഷപെടാനുള്ള ഒരു നല്ല മാര്‍ഗ്ഗവും ആണിത്. ഒരു പക്ഷേ തന്നോട് നേര്‍ച്ച നേരുന്നതിനായോ ,  തന്നെ അനുസരിപ്പിക്കുന്നതിനായോ ,  അല്ലെങ്കില്‍ തന്‍റെ പദ്ധതികള്‍ നടപ്പാക്കുന്നതിനായോ ദൈവം കഷ്ടതകളെ ഉപയോഗിച്ചേക്കാം. കഷ്ടതകള്‍ വരുന്നതു വരെ നോക്കി നില്‍ക്കാതെ ,  ദൈവം ആഗ്രഹിക്കുന്നതു പോലെയും ദൈവം ആഗ്രഹിക്കുന്ന സമയത്തും നേര്‍ച്ചകളെ നേരുന്നതായിരിക്കും നല്ലത്. നേര്‍ച്ചകള്‍ നേര്‍ന്നിട്ട് കഴിക്കാതെയിരിക്കുന്നതിനെക്കാള് ‍ നേരാതെയിരിക്കുന്നതായിരിക്കും നല്ലത് എന്ന് ഓര്‍ക്കുവിന്‍ (സഭാപ്ര 5:5)...

നമ്മുടെ നേർച്ച

Image
B. A. Manakala ഞാൻ ഹോമയാഗങ്ങളും കൊണ്ട് അങ്ങയുടെ ആലയത്തിലേക്ക് വരും ; എന്റെ നേർച്ചകളെ ഞാൻ അങ്ങേക്ക് കഴിക്കും. സങ്കീ 66:13 എന്റെ ഒരു ജന്മദിനത്തിൽ എന്റെ ഇളയ മകൻ എന്റെ അടുക്കൽ വന്നു പറഞ്ഞു   " പപ്പാ , എന്റെ കൈയിൽ പപ്പയ്ക്ക് വേണ്ടി ഒരു പ്രത്യേക സമ്മാനമുണ്ട്. "   എന്നിട്ട് അവൻ കീറി മടക്കിയ ഒരു പേപ്പറിന്റെ കഷണം എനിക്ക് തന്നു. ആ കടലാസ് കഷണം എവിടെയാണെന്ന് ഇന്നെനിക്കറിയില്ല. എന്നാൽ അതിൽ എഴുതി വച്ചിരുന്ന സന്ദേശം എനിക്ക് മറക്കാനാവില്ല:   " പപ്പാ , ഞാൻ അങ്ങയെ വളരെയധികം സ്നേഹിക്കുന്നു. " നമ്മിൽ പലരും പല കാര്യങ്ങൾ ദൈവത്തോട് നേർന്നിട്ടുണ്ടാകാം. നാം കർത്താവിനോട് ചെയ്ത നേർച്ചകൾ  അർപ്പിക്കേണ്ടത് വളരെ പ്രാധാന്യമേറിയതാണ് (സങ്കീ 66:13) ; എന്നാൽ അതിലും പ്രാധ്യമേറിയതാണ് നമ്മുടെ നേർച്ചകളെ നാം സ്നേഹപൂർവ്വം അർപ്പിക്കുക എന്നുള്ളത്. നേർച്ചയുടെ വിലയെക്കാളും അളവിനെക്കാളും മുഖ്യമാണ് മനോഭാവം എന്നത്. സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു (2 കൊരി 9:7). നാം ദൈവത്തോട് നേർന്നിരിക്കുന്ന നേർച്ചയെ പറ്റിയും നമ്മുടെ മനോഭാവത്തെ പറ്റിയും അല്പം ചിന്തിക്കുന്നത് നന്നായിരിക്കും. നമ്മുടെ നേർച്ചകളിലൂടെ എന്...

തീയിലും വെള്ളത്തിലും സമൃദ്ധി

Image
B. A. Manakala അങ്ങ് മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി ; ഞങ്ങൾ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടി വന്നു ; എങ്കിലും അങ്ങ് ഞങ്ങളെ സമൃദ്ധിയിലേക്ക് കൊണ്ടു വന്നിരിക്കുന്നു. സങ്കീ 66:12 സൈലന്റ് വാലി എന്നറിയപ്പെടുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രം ഞങ്ങൾ സന്ദർശിക്കയുണ്ടായി. പാറകൾ കൊണ്ടും ചെളി കൊണ്ടും നിറഞ്ഞ പാതയിലൂടെയുള്ള രണ്ട് മണിക്കൂർ യാത്ര വളരെ കഠിനമായിരുന്നു. എന്നാൽ മലയുടെ മുകളിൽ നിന്നുള്ള കാഴ്ച അവിശ്വസനീയമായിരുന്നു , ദുരിതകരമായിരുന്ന യാത്രയെ പറ്റി ഞങ്ങൾ   മറന്നു പോകുക തന്നെ ചെയ്തു. ഭൂമിയിൽ നമ്മൾ വെള്ളത്തിലൂടെയും തീയിലൂടെയും കടന്നു പോകാറുണ്ട് ; എന്നാൽ നമ്മുടെ ലക്ഷ്യ സ്ഥാനത്ത് നല്ല സമൃദ്ധി ഉണ്ട് (സങ്കീ 66:12). മുന്നോട്ട് പോകാനായി ഈ മൂന്ന് കാര്യങ്ങൾ പരിഗണിക്കുന്നത് നന്നായിരിക്കും: 1) നമ്മൾ മാത്രമല്ല , നമ്മോടൊപ്പം സഹയാത്രികരും ഉണ്ട് , 2) യാത്ര ചെയ്യുന്ന വഴിയെ ഗണ്യമാക്കാതെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക , 3) നിശ്ചയമായും നിങ്ങളെ ലക്ഷ്യത്തിൽ എത്തിക്കുവാൻ ദൈവം മതിയായവനാണ് എന്ന് മനസ്സിലാക്കുക. ക്ഷീണിപ്പിക്കുന്ന യാത്രയിൽ നിന്നും നിങ്ങൾ എങ്ങനെ നിങ്ങളുടെ ശ്രദ്ധയെ തിരിക്കും ? നമ്മുടെ...

പരിശോധിച്ച് ഊതിക്കഴിച്ചിരിക്കുന്നു

Image
B. A. Manakala ദൈവമേ, അങ്ങ് ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; വെള്ളി ഊതിക്കഴിക്കുമ്പോലെ അങ്ങ് ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു. സങ്കീ 66:10 കോവിഡ്  19 -ന് വേണ്ടിയുള്ള മരുന്ന് കണ്ടു പിടിച്ചു എന്ന് ഇപ്പോൾ പല രാജ്യങ്ങളും അവകാശപ്പെടുന്നു. എന്നാൽ അവയിൽ ഒന്നു പോലും ഇതു വരെ പരിശോധിച്ച് തെളിഞ്ഞതായി കാണുന്നില്ല! അടിമത്തത്തിലൂടെയും, തീയിലൂടെയും, വെള്ളത്തിലൂടെയും കടത്തി അങ്ങ് ഞങ്ങളെ പരിശോധിച്ചിരിക്കുന്നു (സങ്കീ 66:10-12). എന്നാൽ ഓർത്തുകൊൾവിൻ, ഒടുവിൽ സമൃദ്ധിയുണ്ട് (വാക്യം 12). നാം എല്ലാവരും ഒരു ഉത്പന്നത്തിന്റെ അവസാനഘട്ടത്തെ ഇഷ്ടപ്പെടുന്നവരാണ്, എന്നാൽ അന്തിമ ഉത്പന്നമാകാനുള്ള പ്രകിയയെ അത്ര ഇഷ്ടപ്പെടുന്നതുമില്ല. റോമർ 8:18 ഇപ്രകാരമാണ് പറയുന്നത്,  " നമ്മിൽ വെളിപ്പെടാനുള്ള തേജസ്സ് വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്ന് ഞാൻ എണ്ണുന്നു. " നിങ്ങളെ പരിശോധനയിൽ കടത്തെരുത് എന്ന് ദൈവത്തോട് പറയാൻ നിങ്ങൾ താല്പര്യപ്പെടുമോ അതോ പരിശോധനയിൽ കൂടെ കടന്നു  പോകാനുള്ള  ദൈവിക കൃപക്കായി ചോദിക്കുമോ? പരിശോധന എത്രയും കഠിനമാണോ, അത്രയും നല്ലതായിരിക്കും  ഉത്പന്നത്തിന്റെ ഗുണം! പ്രാർത്ഥന: കർത്താവേ, എന്റെ ജീവ...

ജീവിതം തന്റെ കരങ്ങളിൽ

Image
B. A. Manakala ദൈവം നമ്മെ ജീവനോടെ കാക്കുന്നു ; നമ്മുടെ കാലടികൾ വഴുതുവാൻ സമ്മതിക്കുന്നതുമില്ല. സങ്കീ 66:9 ഞാൻ വാഹനം ഓടിക്കുമ്പോൾ എന്റെ സീറ്റിൽ ഇരിക്കാൻ ചില സമയത്ത് ഇളയ മക്കൾ താല്പര്യം പ്രകടിപ്പിക്കാറുണ്ട്. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ കുഞ്ഞുങ്ങൾ സ്റ്റീയറിംഗിൽ തൊടുന്നത് അപകടകരമാണെന്ന് പറയേണ്ടതില്ലല്ലോ. എന്നാൽ , വാഹനം നിർത്തിയിട്ടിരിക്കുമ്പോൾ അവർ എന്റെ സീറ്റിലിരുന്ന് തങ്ങളുടെ ആഗ്രഹത്തെ വേണ്ടുവോള ം തൃപ്തിപ്പെടുത്താറുണ്ട്. ജീവിതത്തെ നന്നായി കൈകാര്യം ചെയ്യാൻ അറിയാത്ത നമ്മുടെ സുഹൃത്തുക്കളുടെയോ , മറ്റുള്ളവരുടെയോ കൈവശം നാം നമ്മുടെ ജീവിതത്തെ കൊടുക്കുന്നതു കൊണ്ടോ , അല്ലെങ്കിൽ നാം തന്നെ നമ്മുടെ ജീവിതത്തെ നന്നായി കൈകാര്യം ചെയ്യാത്തതു കൊണ്ടോ നമ്മുടെ ജീവിതം പലപ്പോഴും അപകടത്തിലാണ്. ഓർക്കൂ , നിങ്ങളുടെ കരങ്ങളിലും പല ജീവിതങ്ങൾ ഉണ്ടാകാം: നിങ്ങളുടെ മക്കൾ , മാതാപിതാക്കൾ , സുഹൃത്തുക്കൾ , ബന്ധുമിത്രാദികൾ തുടങ്ങിയവർ. അവർ ഏവരും തങ്ങളുടെ ജീവിതങ്ങളെ ആത്യന്തികമായി ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കേണ്ടതിനായി ,  അവരുടെ ജീവിതങ്ങളെ കൈകാര്യം ചെയ്യുന്നതിൽ ദൈവത്തിൽ ആശ്രയിച്ചു കൊണ്ട് നിങ്ങളാൽ കഴിയും വിധം , എല്ലാം നന്ന...

എല്ലാ ചലനങ്ങളും കാണുന്നു

Image
B. A. Manakala ദൈവം തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു. തന്റെ കണ്ണു ജാതികളെ നോക്കുന്നു ; മത്സരക്കാർ തങ്ങളെത്തന്നെ ഉയർത്തരുതേ. സങ്കീ 66:7 മാതാപിതാക്കൾ ആയിരിക്കെ ഞങ്ങൾ ഇളയ മകളുടെ എല്ലാ നീക്കങ്ങളും ശ്രദ്ധിക്കാറുണ്ട്. എന്നാൽ അവൾ ചെയ്യുന്ന ചില കാര്യങ്ങൾ ഞങ്ങളെ അത്ഭുതപ്പെടുത്താറുണ്ട്: അലമാരിയിൽ കയറിയിരിക്കുക , കപ്പുകൾ താഴെയിട്ട് പൊട്ടിക്കുക , ഭിത്തിയിൽ   വരക്കുക , ഇതു പോലെ പലതും. ദൈവം എല്ലാ ജാതികളെയും നോക്കുന്നു (സങ്കീ 66:7);  സഭയുടെയും , കുടു:ബത്തിന്റെയും ,  വ്യക്തികളുടെയും ,  പ്രാണികളുടെയും ,  ഗ്രഹങ്ങളുടെയും , ബാക്കി ഉള്ളതിന്റെയും എല്ലാ നീക്കവും ദൈവം കാണുന്നു. സകല   സൃഷ്ടിയുടെയും   ചലനങ്ങൾ ദൈവം കാണുന്നു. രാജ്യങ്ങൾ പല തരത്തിലുള്ള പദ്ധതികൾ   തയ്യാറാക്കുന്നു , ചിലപ്പോൾ പണിയാൻ , ചിലപ്പോൾ തകർക്കാൻ , ചില സമയങ്ങളിൽ ദൈവം കാണുന്നു എന്ന തിരിച്ചറിവില്ലാതെയും! ദൈവം കാണുന്നുണ്ട് എന്ന കാര്യം ഏതെല്ലാം സന്ദർഭങ്ങളിലാണ് നിങ്ങൾ മറന്നു പോകാറുള്ളത് ? സകല സൃഷ്ടിയുടെയും കാവൽക്കാരൻ എന്ന നിലയിൽ വളരെ വിസ്മയാവഹമായ രീതിയിലാണ് ദൈവം പ്രവർത്തിക്കുന്നത്! പ്രാർത്ഥന: കർത്താവേ , അങ്ങ് ...

ദൈവത്തിന്റെ അത്ഭുതങ്ങൾ

Image
B. A. Manakala ദൈവം സമുദ്രത്തെ ഉണങ്ങിയ നിലമാക്കി ;  അവർ കാൽ നടയായി നദി കടന്നു പോയി ;  അവിടെ നാം ദൈവത്തിൽ സന്തോഷിച്ചു. (സങ്കീ 66:6) ഞാൻ ചുറ്റികയെടുത്ത് വളരെ മന്ദഗതിയിൽ നിലത്ത് കൊട്ടുവാൻ തുടങ്ങി. കൊട്ടുന്നതിനിടയിൽ ഞാൻ എന്റെ ഇടത്തു കൈ ചുറ്റികയുടെ അടിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കുവാൻ തുടങ്ങി. ഒരു നിമിഷത്തിൽ മൂന്ന് പ്രാവിശ്യം എന്ന രീതിയിൽ ഞാൻ കൊട്ടിന്റെ വേഗത വർദ്ധിപ്പിച്ചു. എന്റെ മക്കൾ അത് കണ്ട് അത്ഭുതപ്പെടുകയുണ്ടായി. ദൈവത്തിന്റെ അത്ഭുതങ്ങൾ നമ്മെ ആശ്ചര്യപ്പെടുത്തുന്നു. എന്നാൽ ദൈവത്തിന്റെ ശക്തി പൂർണ്ണമായും അത്തരം അത്ഭുതങ്ങളിലൂടെ വെളിപ്പെടുന്നുണ്ട് എന്ന് നിങ്ങൾ കരുതുന്നുണ്ടോ ?  ദൈവത്തിന് യിസ്രായേൽ മക്കളെ യേശു പത്രോസിനെ വെള്ളത്തിന്റെ മുകളിൽ കൂടെ നടത്തിയതു പോലെ നടത്താമായിരുന്നു. ഫിലിപ്പോസിനെ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് എടുത്തു കൊണ്ടു പോയതു പോലെ യിസ്രായേൽ മക്കളെയും സമുദ്രത്തിന്റെ മറുകരയിലേക്ക് എടുത്തു കൊണ്ട് പോകാമായിരുന്നു. കോരഹിനോടും പിൻഗാമികളോടും ചെയ്തതു പോലെ ഭൂമി പിളർന്നോ അല്ലെങ്കിൽ തീ കൊണ്ടോ ഈജിപ്ത്യരെ നശിപ്പിക്കാമായിരുന്നു. നാം തന്നിൽ വിശ്വാസം അർപ്പിക്കേണ്ട...

ഭൂമിയിലുള്ള സർവ്വവും

Image
B. A. Manakala   "... സർവ്വ ഭൂമിയും അങ്ങയെ നമസ്കരിച്ച് പാടും ; അവർ അങ്ങയുടെ നാമത്തിന് കീർത്തനം പാടും , "   എന്നിങ്ങനെ ദൈവത്തോട് പറവിൻ. സങ്കീ 66:4   " എന്നെ തിരിച്ചു കടിക്കാത്തതിനെയെല്ല്ലാം ഞാൻ കഴിക്കും , "   എന്ന് ഒരാൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഭക്ഷിപ്പാനായി തനിക്ക് അങ്ങനെ പ്രത്യേകം ഇഷ്ടാനിഷ്ടങ്ങൾ ഒന്നുമില്ല എന്നാണ് അദ്ദേഹം ഇപ്രകാരം പറയുന്നത് കൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ ഈ പറഞ്ഞ വ്യക്തി ഭക്ഷണ മേശയിൽ ഇഷ്ടാനിഷ്ടങ്ങൾ കാണിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുമുണ്ട്. ഒന്നിനും   ദൈവത്തെ ആരാധിക്കുന്നതിൽ നിന്നും ഒഴിഞ്ഞിരിക്കുവാൻ സാധ്യമല്ല.   ' സർവ്വവും '   എന്നതിൽ ദൈവത്തിന്റെ സകല സൃഷ്ടിയും ഉൾപ്പെടുന്നു , ജീവനില്ലാത്തവ പോലും. അവയെല്ലാം തന്നെ ദൈവത്തോടും , ദൈവത്തിന്റെ ആജ്ഞകളോടും വിധേയപ്പെട്ടിരിക്കുന്നു. സമുദ്രവും , നിലവും , വൃക്ഷങ്ങളും , പുഴുക്കളും , മത്സ്യവും , കാറ്റും , തുടങ്ങി പലതും കർത്താവിനെ അനുസരിക്കുന്നതായി നാം ബൈബിളിൽ കാണുന്നു! എന്നാൽ   ഇച്ഛാശക്തി   ലഭിച്ച മനുഷ്യൻ മാത്രമാണ് ദൈവത്തോട് അനുസരണക്കേട് കാണിക്കുന്നത്. അനുസരിക്കുന്നത് യാഗത്തേക്കാൾ ...

എത്രയോ മഹത്വമേറിയത്!

Image
B. A. Manakala കർത്താവിന്റെ നാമത്തിന്റെ മഹത്വം കീർത്തിപ്പിൻ ; കർത്താവിന്റെ സ്തുതി മഹ്വതീകരിപ്പിൻ. സങ്കീ 66:2 നാവികർ വളരെ സൂക്ഷ്മതയോടെ കാണുന്ന ഒന്നാണ് ഒഴുകി നടക്കുന്ന മഞ്ഞു മല , കാരണം സാധാരണയായി അതിന്റെ പത്തിൽ ഒന്ന് ഭാഗം മാത്രമേ വെള്ളത്തിന് മുകളിലായി കാണാൻ സാധിക്കൂ. മറ്റൊരു രീതിയിൽ പറഞ്ഞാൽ , മഞ്ഞു മലയെ കുറിച്ചുള്ള നാവികരുടെ കണക്കു കൂട്ടൽ തെറ്റാകാൻ സാധ്യത ഏറെയാണ്. സൃഷ്ടികളായ നമുക്ക് ദൈവത്തിന്റെ മഹത്വം എത്ര വലിയതാണെന്ന് പൂർണ്ണമായും മനസ്സിലാക്കാൻ ഒരിക്കലും സാധിക്കുകയില്ല.   ' ദൈവം ആരെന്ന് എനിക്കറിയാം '   എന്ന് ചിന്തിച്ചുകൊണ്ട് നാം ദൈവത്തെ പരിമിതപ്പെടുത്തുകയാണ് ചെയ്യാറുള്ളത്. ദൈവത്തിന്റെ അതിർവരമ്പുകളെ മാനുഷിക ഭാഷ കൊണ്ടും ബുദ്ധി കൊണ്ടും വിവരിക്കാനാകില്ല. ദൈവം ആരാണെന്നുള്ളതിനെ കുറിച്ച് ഒരു അംശമെങ്കിലും നമുക്ക് മനസ്സിലായിട്ടുണ്ടെങ്കിൽ , അതിനെ കുറിച്ച് മറ്റുള്ളവരോട് പറയാതിരിക്കാൻ സാധ്യമ ല്ല . ദൈവത്തിന്റെ മഹത്വം എത്രയാണെന്നറിയുന്നതിൽ എത്രമാത്രം ജിജ്ഞാസയുള്ളവരാണ് നിങ്ങൾ ? ദൈവം ആരാണെന്നുള്ളതിനെ കുറിച്ച് ഒരു അംശമെങ്കിലും നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ദൈവത്തെ സ്തുതി...

സ്തുതി ഘോഷിപ്പിൻ!

Image
B. A. Manakala   സർവ്വഭൂമിയുമായുള്ളോവേ ,  ദൈവത്തിന് ഘോഷിപ്പിൻ ; ( സങ്കീ 66:1) ഞങ്ങളുടെ ഒരു വയസ്സുള്ള മകൾ ഇതു വരെയും സംസ്സാരിക്കാൻ തുടങ്ങിയില്ല ;  എന്നാൽ ദേഷ്യം ,  ഉറക്കം ,  വിശപ്പ് ,  സന്തോഷം , തുടങ്ങിയവ അവൾ   ഏതെങ്കിലും വിധത്തിൽ   പ്രകടിപ്പിക്കാറുണ്ട്. ചില സമയങ്ങളിൽ അവൾ രാത്രിയിൽ ഉറക്കെ കരയാറുണ്ട് ,  പിറ്റേന്ന് രാവിലെ അയല്പക്കത്തുള്ളവർ ചോദിക്കും: ‘കുഞ്ഞ് രാത്രിയിൽ വളരെ കരച്ചിലായിരുന്നു ,  അല്ലേ ?’ നമ്മൾ ദൈവത്തെ ഉച്ചത്തിൽ സ്തുതിക്കണം എന്ന് വാസ്തവമായും ദൈവം ആഗ്രഹിക്കുന്നുണ്ടോ ?  നമുക്ക് കഴിയാവുന്ന എല്ലാ രീതിയിൽ കൂടെയും ദൈവത്തെ ആരാധിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു. ഒരു പക്ഷേ അത് ഉറക്കെയോ ,  ശാന്തമായോ ,  കരഞ്ഞോ ,  പുഞ്ചിരിച്ചോ ,  പാട്ടു പാടിയോ ,  വാക്കുകളാൽ പറഞ്ഞോ ആയിരിക്കാം. നമ്മുടെ ജീവിതം മുഴുവൻ ,  വാക്കുകൾ കൊണ്ടും ,  പ്രവർത്തി കൊണ്ടും ദൈവത്തെ ഘോഷിക്കുകയും ,  സ്തുതിക്കുകയും ചെയ്യുമെന്ന് അവിടുന്ന് പ്രതീക്ഷിക്കുന്നു. നാം ദൈവത്തെ വ്യക്തിപരമായും , കുടുംബമായും , സഭയായും വാസ്തവമായി ആരാധിക്കുന്നത...