Posts

Showing posts from November, 2020

തളര്‍ന്നിരിക്കുകയാണോ?

Image
B. A. Manakala എന്റെ നിലവിളിയാല്‍ ഞാന്‍ തളര്‍ന്നിരിക്കുന്നു ; എന്റെ തൊണ്ട ഉണങ്ങിയിരിക്കുന്നു ; ഞാന്‍ എന്റെ ദൈവത്തെ പ്രതീക്ഷിച്ച്  എന്റെ കണ്ണു മങ്ങിപ്പോകുന്നു (സങ്കീ 69:3). ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതില്‍ ദാനിയേല്‍ ഒരിക്കലും തളര്‍ന്നിരുന്നില്ല. സാഹചര്യം എന്തു തന്നെ ആയിരുന്നാലും തന്റെ എല്ലാ ദിവസവമുള്ള മൂന്ന് നേരത്തെ പ്രാര്‍ത്ഥന താന്‍ തുടര്‍ന്നു കൊണ്ടേയിരുന്നു! തന്റെ ജീവിതത്തില്‍ വേദനാജനകമായ നിമിഷങ്ങള്‍ ഉണ്ടായിരുന്നപ്പോഴും താന്‍ അപ്രകാരം തന്നെ ചെയ്തു കൊണ്ടിരുന്നു ; എല്ലാം അനുകൂലമായിരുന്നപ്പോഴും താന്‍ അപ്രകാരം തന്നെ ചെയ്തു.    തളരുക എന്നുള്ളത് നമ്മെ സംബന്ധിച്ചിടത്തോളം സാധാരണമാണ്. ചിലപ്പോള്‍ നാം ആഗ്രഹിക്കുന്ന അതേ രീതിയില്‍ , നാം ആഗ്രഹിക്കുന്ന അതേ സമയത്ത് ഒരു പ്രത്യേക കാര്യം സാധിക്കുവാനായി നാം ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ട്. ഒരു പക്ഷേ അതുകൊണ്ടായിരിക്കാം പ്രാര്‍ത്ഥനയില്‍ നാം തളര്‍ന്നു പോകുന്നത്.  നാം ആഗ്രഹിക്കുന്നതു പോലെ ദൈവം നമ്മുടെ പ്രാര്‍ത്ഥനക്കു ഉത്തരം നല്‍കുകയോ  നല്‍കാതിരിക്കുകയോ ചെയ്യാം. ചിലപ്പോള്‍ നാം പ്രതീക്ഷിക്കുന്ന രീതിയില്‍ ആയിര...

ചേറ്റിൽ മുങ്ങുക

Image
B. A. Manakala ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു ; ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു ; പ്രവാഹങ്ങൾ എന്നെ കവിഞ്ഞൊഴുകുന്നു (സങ്കീ 69:2). സഹായിക്കാൻ ആരുമില്ലാത്ത സമയമാണെങ്കിൽ , ആഴത്തിൽ  ചേറുള്ള പ്രദേശത്ത് കൂടി പോകുന്നത് വളരെ അപകടകരമാണ്. രക്ഷപെടാനുള്ള പരിശ്രമങ്ങൾ എല്ലാം തന്നെ നിഷ്ഫലമാകുകയും തുടർച്ചയായി ചേറ്റിൽ താഴുകയും ചെയ്യും! ഈ ലോകത്തിലെ വെള്ളപ്പൊക്കത്തിലും ചേറ്റിലും നാം പലപ്പോഴും മുങ്ങിപ്പോകാറുണ്ട്. ചേറുള്ള മണ്ണിൽ നിന്നും നമ്മെ രക്ഷിക്കാൻ ദൈവത്തിന് മാത്രമേ സാധിക്കൂ (സങ്കീ 69:1-2). ദൈവം നമ്മുടെ കരത്തെ പിടിച്ചിരിക്കുമ്പോൾ നാം മുങ്ങിപ്പോകയില്ല.   എന്നാൽ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നിടത്തോളം നമ്മെ മുക്കുവാന്‍ കഴിവുള്ള പല കാര്യങ്ങളും നമുക്ക് ചുറ്റുമുണ്ടാകാം. മിക്കപ്പോഴും നാം ദൈവത്തില്‍ നിന്നും ഓടി ഈ ലോകത്തിലെ ഇത്തരം പ്രശ്നങ്ങളില്‍ ചാടാറുണ്ട്. ലോകത്തില്‍ ഇത്തരം പ്രശ്നങ്ങളില്‍ മുങ്ങി കിടക്കുന്നവരെ സഹായിക്കുവാനും , കൂടാതെ അവര്‍ക്ക് നന്മ ചെയ്യാനുമായി വിളിക്കപ്പെട്ടവരാണ് നമ്മള്‍. എന്നാല്‍ നാം നമ്മുടേതായ പ്രശ്നങ്ങളില്‍ മുങ്ങി കിടക്കുകയാണെങ്കില്‍ എങ...

ദൈവത്തിന്റെ ശക്തി തന്റെ ജനത്തിന്

Image
B. A. Manakala ദൈവമേ , അങ്ങയുടെ വിശുദ്ധ മന്ദിരത്തില്‍ നിന്ന് അങ്ങ് ഭയങ്കരനായി വിളങ്ങുന്നു ; യിസ്രായേലി ന്റെ ദൈവം തന്റെ ജനത്തിനു ശക്തിയും ബലവും കൊടുക്കുന്നു ; ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ (സങ്കീ 68:35).    പൗലോസ് എന്നു പേരുള്ള ഒരു വ്യക്തി ജീവിച്ചിരുന്നു. തനിക്ക് പല തരത്തിലുള്ള ആവശ്യങ്ങൾ ഉണ്ടായിരുന്നു. പല തവണ തനിക്ക് വിശക്കുന്ന വയറുമായി കഴിയേണ്ടി വന്നിട്ടുണ്ട്. ജീവിക്കാൻ വളരെ ബുദ്ധിമുട്ടിയ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്! അത്തരമൊരു സന്ദർഭത്തിൽ താൻ ഇപ്രകാരം പറഞ്ഞു: ' എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം എനിക്ക് ഒന്നുമില്ലാതെ ജീവിക്കുവാൻ കൂടെ കഴിയും. ' ദൈവം തന്റെ ശക്തിയും ബലവും തന്റെ ജനത്തിനു കൊടുക്കുന്നു (സങ്കീ 68:35). ദൈവത്തിന്റെ ശക്തി എന്താണ് എന്നതിനെ കുറിച്ച് നാം മിക്കപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. നമ്മുടെ യുദ്ധം ജയിക്കാനോ അല്ലെങ്കിൽ ശത്രുവിനെ പരാജയപ്പെടുത്തുവനോ ഉതകുന്ന ഒന്നായി മാത്രമാണ് നാം ദൈവത്തിന്റെ ശക്തിയെ കാണുന്നത്. എന്നാൽ നാം ഭൂമിയിൽ ജീവിക്കുമ്പോൾ ഉണ്ടാകാവുന്ന ഏത് തരത്തിലുള്ള സഹചര്യത്തിലൂടെയും കടന്നു പോകാനോ അല്ലെങ്കിൽ തരണം ചെയ്യാനോ നമ്മെ പ്രാപ്തരാക്കുന്ന...

ദൈവത്തിന്റെ ബലമേറിയ ശബ്ദം

Image
B. A. Manakala പുരാതന സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗങ്ങളില്‍ വാഹനമേറുന്നവനു പാടുവിന്‍! ഇതാ ദൈവം തന്റെ ശബ്ദത്തെ , ബലമേറിയോരു ശബ്ദത്തെ കേള്‍പ്പിക്കുന്നു (സങ്കീ 68:33).  ഒരു സാധാരണ സംഭാഷണത്തിന്റെ ശബ്ദത്തിന്റെ അളവ് എന്ന് പറയുന്നത് ഏതാണ്ട് 60 ഡെസിബെൽ ( decibels ) ആണ് ; ഒരു ഇടി മുഴക്കത്തിന്‍റേത് ഏതാണ്ട് 120  ഡെസിബെൽ  ആണ് . 10  ഡെസിബെൽ  ( decibels) വർദ്ധനവ് കൊണ്ട് അർത്ഥമാക്കുന്നത് 10 മടങ്ങ് കൂടുതൽ ശബ്ദത്തെയാണ്. ഭൗമിക ഉപരിതലത്തില്‍ ഇതു വരെയും ഉണ്ടായിട്ടുള്ളതിലെ ഏറ്റവും കൂടിയ ശബ്ദം എന്ന് പറയുന്നത് 1883 ക്രാകാട്ടോവായിലെ അഗ്നിപര്‍വ്വത സ്ഫോടനത്തിന്റേതാണ്  ( eruption of Krakatoa); അത് ഏതാണ്ട്  180   ഡെസിബെൽ  ആയിരുന്നു . 194  ഡെസിബെലിൽ   കൂടിയ ശബ്ദത്തിന്‌ ഭൂമിയുടെ ഉപരിതലത്തില്‍ നിലനില്‍ക്കാന്‍ സാധ്യമല്ല! 120  ഡെസിബെലിൽ   കൂടുതലുള്ള അതി ഭയങ്കര ശബ്ദം കേട്ടാൽ നമ്മുടെ കേൾവി നഷ്ടപ്പെട്ടേക്കാം! ഏതാണ്ട് 2000 പേരാണ് ഓരോ വർഷവും ഇടിമിന്നലിൽ കൊല്ലപ്പെടുന്നത്. ഇടി മുഴങ്ങുന്ന ശബ്ദത്തിൽ ദൈവം നമ്മോട് സംസാരിച്ചാൽ അത് നമ്മുടെ കേൾവിക്ക...

ദൈവത്തിനു പാട്ടു പാടുവിൻ

Image
B. A. Manakala ഭൂമിയിലെ രാജ്യങ്ങളെ , ദൈവത്തിനു പാട്ടു പാടുവിൻ ; കർത്താവിനു കീർത്തനം ചെയ്യുവിൻ (സങ്കീ 68:32). ഒരിക്കൽ ഞാൻ ഒരു സഭയിലെ ആരാധനക്ക്  പോയി. പതിവുപോലെ നിരവധി സ്തുതിഗീതങ്ങൾ ആലപിക്കുയുണ്ടായി.  ഒരു പാട്ടിന്റെ അവസാനമായപ്പോൾ,  എന്റെ ഹൃദയമല്ല  അധരങ്ങൾ മാത്രമാണ്  പാടിയത്  എന്ന് എനിക്ക് മനസ്സിലായി . പാട്ടുകളിലൂടെ അല്പം പോലും ദൈവത്തെ ധ്യാനിക്കാതെ , ഉച്ചത്തിൽ , സ്വരമാധുര്യത്തോടെ ഗാനാലാപനം ചെയ്തതിൽ എനിക്ക് ഖേദം തോന്നി! മിസ്രയീമും കൂശും ഉൾപ്പെടെ എല്ലാ രാജ്യങ്ങളെയും ദൈവത്തിനു പാടുവാനായി  പ്രോത്സാഹിപ്പിക്കുകയാണ് സങ്കീർത്തനക്കാരൻ ഇവിടെ ചെയ്യുന്നത് (സങ്കീ. 68: 31-32). ഒരു ദിവസം എല്ലാ രാജ്യങ്ങളും കർത്താവിനു കാഴ്ചയുമായി വരുമെന്നുള്ളത് വാസ്തവമാണ്. ഒരിക്കൽ , എല്ലാ മുട്ടുകളും കുമ്പിടുകയും , എല്ലാ നാവുകളും യേശുക്രിസ്തു കർത്താവെന്ന് ഏറ്റുപറയുകയും ചെയ്യും. അത് ഭാവിയെക്കുറിച്ചാണ് പറയുന്നത്.   എന്നാൽ ഇപ്പോഴോ ? എപ്രകാരമാണ് ഞാൻ ദൈവത്തിനു പാടുന്നത് ? അതോ,  ' ഈ ജനം അടുത്തു വന്നു വായ്  കൊണ്ടും അധരം കൊണ്ടും എന്നെ ബഹുമാനിക്കുന്നു ; എങ...

യുദ്ധത്തില്‍ തല്പരനാണോ?

Image
B. A. Manakala ഞാങ്ങണയുടെ  ഇടയിലെ ദുഷ്ട ജന്തുവിനെയും ജാതികള്‍ വെള്ളിവാളങ്ങളോടു കൂടെ വന്നു കീഴടങ്ങും വരെ അവരുടെ കാളക്കൂട്ടത്തെയും പശുക്കിടാക്കളെയും ശാസിക്കേണമേ ; യുദ്ധതല്പരന്മായ ജാതികളെ ചിതറിക്കേണമേ സങ്കീ (68:30). ക്ലാസ്സില്‍ വളരെ ശാന്തമായിരിക്കുന്ന ഒരു സ്നേഹിതന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്കുണ്ടായിരുന്നു. എന്നാല്‍ സ്നേഹിതരുടെ ഇടയില്‍ വഴക്കുണ്ടാകുമ്പോള്‍  അവന്‍ ഇടക്കു കയറി വരുമായിരുന്നു. മൃദുവായ സ്വരത്തിലുള്ള അവ ന്റെ ചില ചോദ്യങ്ങള്‍ എത്ര കഠിന  പ്രശ്നത്തേയും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ശാന്തമാക്കുമായിരുന്നു. അവന്‍ പ്രശ്നത്തി ന്റെ കാരണം അന്വേഷിച്ച് അതിനൊരു പരിഹാരം വരുത്തുമായിരുന്നു. മിക്കപ്പോഴും അവ ന്റെ ഇടപെടലുകള്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം വരുത്തിയിരുന്നു. യുദ്ധതല്പരര്‍ വളരെ എളുപ്പം ചിതറിപ്പോകും (സങ്കീ 68:30). മനുഷ്യരിലെ പാപസ്വഭാവം കാരണം യുദ്ധങ്ങളും വഴക്കുകളും ഈ ഭൂമിയില്‍ സാധാരണമാണ്. എന്നാൽ യേശുക്രിസ്തുവിലൂടെ സമാധാനം ലഭിച്ചവർ നിശ്ചയമായും ഭൂമിയിലെ സമാധാന വാഹകരായിരിക്കണം. സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് വന്ന സമാധാനവാഹകനായിരുന്നു യേശു. ഭൂമിയിൽ സ...

രാജാവും രാജാക്കന്മാരും

Image
B.A. Manakala യെരുശലേമിലുള്ള അങ്ങയുടെ മന്ദിരം നിമിത്തം രാജാക്കന്മാർ അങ്ങേക്ക് കാഴ്ച കൊണ്ട് വരും (സങ്കീ 68:29).  ഒരു തരത്തിലുള്ള അരയന്നങ്ങൾ ദീർഘ ദൂരം പറക്കുന്നത് V-രൂപത്തിലാണ്. ഇവയിൽ ഏറ്റവും മുന്നിൽ പറക്കുന്നത് ശ്രമകരമായതിനാൽ അവർ നേതൃത്വം കൂടെക്കൂടെ മാറാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് വിശ്രമിക്കുന്നതിന്‌ മുൻപായി അവർക്ക് വളരെ നേരം പറക്കുവാൻ കഴിയും.  ഭൂമിയിലെ രാജാക്കന്മാർ സ്വർഗ്ഗത്തിലെ രാജാവിനെയാണ് വണങ്ങുന്നത് (സങ്കീ 68:29). നമ്മിൽ ചിലർക്ക് ഈ ഭൂമിയിൽ വളരെ ഉന്നത സ്ഥാനങ്ങൾ ഉണ്ടെങ്കിലും സ്വർഗ്ഗത്തിലിരിക്കുന്ന പരമോന്നധികാരിക്ക് നാം കണക്ക് കൊടുക്കേണ്ടവരാണ്. ദൈവത്തിന്റെ സകല സൃഷ്ടികളും പരമോന്നതാധികാരത്തിന് കീഴ് പ്പെട്ടിരിക്കുന്നു. മനുഷ്യരായ നമുക്കു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുള്ളതിനാലോ അല്ലെങ്കിൽ നമ്മുടെ മറവി കൊണ്ടോ പലപ്പോഴും പരമോന്നധികാരിയെ അവഗണിച്ച് നാം നമ്മുടെ സ്വന്തം വഴിക്ക് പോകുന്നു. ഒരു പക്ഷേ ഭൂമിയിലെ രാജാക്കന്മാർ നിങ്ങളെ വ്യക്തിപരമായി അറിയുകയോ ശ്രദ്ധിക്കുകയോ ചെയ്യില്ല. എന്നാൽ സ്വർഗ്ഗീയ രാജാവിന് നിങ്ങളിൽ വളരെ താല്പര്യവും, നിങ്ങളെ സ്നേഹിക്കയും നിങ്ങളുടെ കൂടെ ജീവിക്കാൻ ഇഷ്ടപ്...

ചെറിയ നായകൻ

Image
B. A. Manakala അവിടെ അവരുടെ നായകനായ ചെറിയ ബെന്യാമീനും യെഹൂദാ പ്രഭുക്കന്മാരും നഫ്താലി പ്രഭുക്കന്മാരും ഉണ്ട് (സങ്കീ 68 : 28 ). ഞങ്ങൾ നടക്കാൻ പോകുമ്പോഴെല്ലാം ഞങ്ങളുടെ ഇളയ മകൻ ഞങ്ങളുടെ നായകനായിരിക്കാൻ താല്പര്യം പ്രകടിപ്പിക്കാറുണ്ട്. ചിലപ്പോൾ എങ്ങോട്ട് പോകണം എന്നറിയാൻ സാധിക്കാതെ അവൻ വിഷമിക്കാറുമുണ്ട്; മറ്റു ചില സമയങ്ങളിൽ ഒരു ഊഹം വച്ച് പോകാറുമുണ്ട്. 'ചെറിയ നേതാവ്' എന്നത് ഒരു പരിഹാസ വാചകമായി തോന്നാം. 'ഒരു നേതാവിന് ഒരു ചെറിയ വ്യക്തിയായിയിരിക്കാൻ സാധിക്കുമോ '? അല്ലെങ്കിൽ 'ഒരു ചെറിയ വ്യക്തിക്ക് നേതാവാകാൻ സാധിക്കുമോ എന്നതാണ് നമ്മുടെ മനസ്സിലേക്ക് വരുന്ന ചോദ്യം'. മാനുഷിക ചിന്തയിൽ ഒരു പക്ഷേ ഇത് നിരക്കാത്തതായിരിക്കാം. പണം, സൗന്ദര്യം, ബുദ്ധി, അറിവ് തുടങ്ങിയവയൊക്കെ ഉണ്ടെങ്കിൽ ഒരാൾക്കു ഈ ലോകത്തിൽ നേതാവാകാൻ സാധിച്ചേക്കാം. ആയതിനാൽ പലപ്പോഴും നാമും ചിന്തിക്കാറുള്ളത് ഒരു നേതാവിന് ഈ കഴിവുകൾ കൂടിയേ തീരു. 'മനുഷ്യപുത്രൻ ശുശ്രൂഷിപ്പാനല്ല മറിച്ചു ശുശ്രൂഷ ചെയ്‌വാനത്രേ വന്നത്' (മത്താ 20:28) എന്ന് പറഞ്ഞ യേശു ക്രിസ്തുവിൽ മാത്രമാണ് ഒരു നല്ല നായകത്വം കാണ്മാൻ സാധിക്കൂ. യാഥാർത്ഥ നായകർ ഒരിക്...

ജീവന്റെ ഉറവിടം

Image
B. A. Manakala യിസ്രായേലിന്റെ ഉറവിൽ നിന്നുള്ളോരേ, സഭാ യോഗങ്ങളിൽ നിങ്ങൾ കർത്താവായ ദൈവത്തെ വാഴ്ത്തുവിൻ (സങ്കീ 68:26). ഒരു തരത്തിലുള്ള പരന്ന പുഴുക്കളെ രണ്ടോ മൂന്നോ ആയി മുറിച്ചാലും  അവ ഓരോന്നും പുനർജീവിക്കും! ചില ദ്വിലിംഗ ജീവികളിൽ ( hermaphrodite ) സ്ത്രീയുടെയും പുരുഷന്റെയും ജനനേന്ദ്രിയങ്ങൾ ഉള്ളത് കൊണ്ട് ആവിശ്യത്തിനനുസരിച്ച് മാറ്റം വരുത്താൻ സാധിക്കും! പുനർജനനത്തിനായുള്ള കഴിവ് ദൈവം അവയ്ക്ക് കൊടുത്തിട്ടുണ്ട്. എന്നാൽ തലയും വാലുമുള്ള എല്ലാ ജീവികൾക്കും ഈ കഴിവില്ല. ദൈവമാണ് ജീവന്റെ ഉറവിടം. " ഞാൻ  ജീവൻ  ആകുന്നു " (യോഹ 14:6) എന്ന് ഒരുവൻ മാത്രമേ പറഞ്ഞിട്ടുള്ളു. നമ്മിൽ ജീവനില്ലായെങ്കിൽ നാം മരിച്ചവരാകുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ ജീവന്റെ ഉറവിടമായ ദൈവത്തെ കൂടാതെ നമുക്ക് ജീവിക്കാനാവില്ല. ശരീരത്തെ പോഷിപ്പിക്കുന്ന ജീവനെ പോലെ നമ്മുടെ ആത്മാവിനെ പോഷിപ്പിക്കുന്ന ജീവനുമുണ്ട്. ദൈവമാണ് ഇവ രണ്ടിന്റേയും ഉറവിടം. ആദാമും ഹവ്വായും ഏദൻ തോട്ടത്തിന്റെ നടുവിലെ വൃക്ഷത്തിൽ നിന്നും ഭക്ഷിച്ചപ്പോൾ അവിടെ സംഭവിച്ചത് ആത്മിക മരണമായിരുന്നു; എന്നാൽ ഒടുവിൽ അവർ ശാരീരികമായും മരിച്ചു. ജീവന്റെ...

ദൈവത്തിന്റെ എഴുന്നെള്ളത്ത്

Image
B. A. Manakala ദൈവമേ അവർ അങ്ങയുടെ എഴുന്നെള്ളത്തു കണ്ടു; എന്റെ ദൈവവും രാജാവു മായവന്റെ വിശുദ്ധ മന്ദിരത്തിലേക്കുള്ള എഴുന്നെള്ളത്തു തന്നെ (സങ്കീ 68:24). വളരെ വർഷങ്ങൾക്ക്  മുമ്പ് സക്കായി എന്നു പേരുള്ള ഒരു മനുഷ്യൻ ഒരു എഴുന്നെള്ളത്തു കാണുവാനിടയായി. കുറുകിയ മനുഷ്യനായിരുന്നത് കാരണം എഴുന്നെള്ളത്തിന്റെ പ്രധാന വ്യക്തിയെ കാണുന്നതിനായി അദ്ദേഹത്തിന് ഒരു വൃക്ഷത്തിന്മേൽ കയറേണ്ടി വന്നു. ഒടുവിൽ, ആ എഴുന്നെള്ളത്ത് ആ വൃക്ഷത്തിന്റെ കീഴിൽ എത്തിയപ്പോൾ  പ്രധാന വ്യക്തിയായിരുന്ന യേശു മുകളിലേക്ക് നോക്കി പറഞ്ഞു ' സക്കായിയേ, വേഗം ഇറങ്ങി വാ: നിശ്ചയമായും ഞാൻ ഇന്ന് നിന്റെ വീട്ടിൽ ആകുന്നു പാർക്കുവാൻ പോകുന്നത്. ' അനവധി തരത്തിലുള്ള എഴുന്നെള്ളത്തുകൾ നമ്മുടെ കാഴ്ചയിലേക്ക് വരുന്നുണ്ടാകാം, അത്തരത്തിലുള്ള പല എഴുന്നെള്ളത്തുകളും നമ്മെ ആകർഷിച്ചിട്ടുമുണ്ടാകാം. ദൈവത്തിന്റെ എഴുന്നെള്ളത്ത് പോകുന്നത്  വിശുദ്ധ മന്ദിരത്തിലേക്കാണ്  (സങ്കീ 68:24). ഇന്ന്, തന്റെ മന്ദിരമാകുന്ന നമ്മിലേക്കാകുന്നു ദൈവത്തിന്റെ എഴുന്നെള്ളത്ത് വരുന്നത്. ദൈവം നമ്മിലാണെങ്കിലും, മിക്കപ്പോഴും നാം തന്നെയാണ് എ...

സമുദ്രത്തിന്റെ ആഴങ്ങൾ

Image
B. A. Manakala ഞാൻ അവരെ ബാശാനിൽ നിന്നു മടക്കി വരുത്തും; സമുദ്രത്തിന്റെ ആഴങ്ങളിൽ നിന്ന് അവരെ മടക്കി വരുത്തും (സങ്കീ 68:23). 2019 ഓഗസ്റ്റ് 24 -ന് മരിയാന ട്രെഞ്ചിലെ ( Mariana Trench ) ചലഞ്ചർ ഡീപ് ( Challenger Deep ) എന്നറിയപ്പെടുന്ന സമുദ്രത്തിലെ ഏറ്റവും ആഴമുള്ള ഇടത്തേക്ക് (5 , 550 മീറ്റർ) വിക്ടർ വെസ്കോവോ ( Victor Vescovo ) നീന്തിയിറങ്ങി. എന്നാൽ 80 ശതമാനത്തിലധികം സമുദ്രങ്ങളും ഇന്ന് വരെ പര്യവേഷണം ചെയ്യപ്പെടാതെ കിടക്കുന്നു! ലോകത്തിലെ സമുദ്രത്തിന്റെ 7 ശതമാനം മാത്രമാണ് സമുദ്ര സംരക്ഷിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്! ദൈവം പറയുന്ന ' സമുദ്രങ്ങളുടെ ആഴങ്ങളെ ' നിർവ്വചിക്കാൻ പര്യാപ്തമായ ജ്ഞാനം നമ്മുടെ പക്കൽ ഇല്ല; പക്ഷേ സൃഷ്ടിതാവിന്റെ പക്കൽ ഉണ്ട്! വാസ്തവത്തിൽ, ദൈവത്തിന്റെ സൃഷ്ടിയുടെ എത്ര ശതമാനം വരെ നാം പര്യവേഷണം നടത്തിയിട്ടുണ്ട് എന്ന് പോലും നമുക്കറിയില്ല! ദൈവത്തിൽ നിന്നും മറഞ്ഞിരിക്കാൻ സാധിക്കുന്നതായ ഒരിടവും ഇല്ല. നാം നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും അവിടെ നിന്നും നമ്മെ താഴെയിറക്കാൻ ദൈവത്തിന് കഴിയും (ഓബദ്യാവ് 1:4). ദൈവത്തെ കുറിച്ച് കൂടുതലായി അറിയുവാൻ എത...

ആരാണ് യഥാർത്ഥ ബുദ്ധിമാൻ?

Image
B.A. Manakala ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു കാൺമാൻ, ദൈവം സ്വർഗ്ഗത്തിൽ നിന്നു മനുഷ്യ പുത്രന്മാരെ നോക്കുന്നു (സങ്കീ. 53:2). എന്റെ മിക്ക പ്രശ്നങ്ങൾക്കും ഗൂഗിൾ അന്വേഷണത്തിലൂടെയാണ് ഞാൻ പരിഹാരം കണ്ടെത്താറുള്ളതു്. പ്രശ്നം എത്ര മാത്രം സങ്കീർണ്ണമാണോ  അത്രമാത്രം കഠിനതരമാണ് പരിഹാരവും. 20 പെറ്റാ ബൈററ് വിവരങ്ങൾ കൈകാര്യം ചെയ്യുവാനുള്ള ശേഷി ഗൂഗിളിനുണ്ടെങ്കിലും പലപ്പോഴും ഞാൻ ഒടുവിൽ കുഴഞ്ഞു പോകാറുണ്ട്. മനുഷ്യൻ ഒരു സാമൂഹിക ജീവിയായിട്ടാണ് സൃഷ്ടിക്കപ്പെട്ടത് (ഉല്പ : 2 : 18). അവന് നിലനില്പിനു വേണ്ടി പങ്കു വെയ്ക്കുകയും പഠിക്കുകയും വിശ്വസിക്കുയും വേണം. ആദാമിനു ഹവ്വയെക്കൂടാതെ  ജീവിക്കുവാനാകുമായിരുന്നില്ല. നമുക്ക് ദൈവത്തെയും മറ്റു മനുഷ്യരെയും വേണം. തങ്ങൾക്കു തന്നെ ജ്ഞാനികളായും തങ്ങൾക്കു തന്നെ വിവേവികളായും തോന്നുന്ന വർക്ക് അയ്യോ കഷ്ടം (യെശ. 5: 21). ദൈവത്തെ സ്‌ഥിരമായി അന്വേഷിക്കുന്നവനാണ് യഥാർത്ഥ ബുദ്ധിമാൻ (സങ്കീ. 53:2) പ്രാർത്ഥന: കർത്താവേ, എന്റെ നാളുകൾ മുഴുവനും അങ്ങയെ അന്വേഷിപ്പാൻ എന്നെ പഠിപ്പിക്കണമെ.(സങ്കീ. 53:2). ആമേൻ.

തങ്ങളുടെ അകൃത്യ വഴികളെ സ്നേഹിക്കുന്നവർ!

Image
B. A. Manakala അതേ, ദൈവം തന്റെ ശത്രുക്കളുടെ തലയും തന്റെ അകൃത്യത്തിൽ നടക്കുന്നവന്റെ രോമമുള്ള നെറുകയും തകർത്തുകളയും (സങ്കീ 68:21). " കുളിച്ചിട്ടു ചെളിയിൽ ഉരുളുവാൻ തിരിഞ്ഞ പന്നി, " വിശുദ്ധ വേദപുസ്തകത്തിൽ കാണാൻ ലഭിക്കുന്ന ഒരു പഴഞ്ചൊല്ലാണിത് (2 പത്രോ 2:22). കുളിപ്പിച്ച ശേഷവും പന്നിയുടെ സ്വഭാവത്തിന് ഒരു മാറ്റവും സംഭവിക്കുന്നില്ല. എന്നാൽ നാം ദൈവ മക്കളായിത്തീരുമ്പോൾ നമ്മിൽ മാറ്റം സംഭവിക്കുന്നുണ്ട്. സാധാരണ ഗതിയിൽ, തെറ്റായ പ്രവണതകളെ പിന്തുടരാൻ നാം താല്പര്യപ്പെടാറില്ല. എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക് പോലും രഹസ്യമായി പാപ വഴികളെ സ്നേഹിക്കാനും പിന്തുടരാനും ഉള്ള പ്രവണതയെ തിരഞ്ഞെടുക്കുവാൻ സാധിക്കും. എന്നാൽ ഇത്തരത്തിലുള്ള പ്രവണതകളെ ദൈവം വെറുക്കുന്നു എന്നും അതിന് അതിന്റേതായ പ്രത്യാഘതങ്ങളെ സഹിക്കേണ്ടി വരും എന്നും മുകളിൽ കൊടുത്തിരിക്കുന്ന വാക്യം (സങ്കീ 68:21) വളരെ കൃത്യമായി പറയുന്നു. നാം രക്ഷ പ്രാപിച്ചിരിക്കുമ്പോൾ തന്നെ പാപം ചെയ്യാനുള്ള സ്വാതന്ത്ര്യത്തെ ദൈവം നമ്മിൽ നിന്നും എടുത്തു കളയുന്നില്ല. ആയതിനാൽ, നീതിയുടെ വഴിയെ സ്നേഹിക്കുന്നതിലും അതിനെ പിന്തുടരുന്നതിലും നാം മ...

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

Image
B. A. Manakala ദൈവം നമുക്ക് ഉദ്ധാരണങ്ങളുടെ ദൈവമാകുന്നു; മരണത്തിൽ നിന്നുള്ള നീക്കുപോക്കുകൾ കർത്താവായ യഹോഹക്കുള്ളതു തന്നേ (സങ്കീ 68:20). അദ്ദേഹം ഒരു അപകടത്തിൽ അകപ്പെടുകയും, ഉടൻ തന്നെ അവിടെ ഉണ്ടായിരുന്നവർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കയും ചെയ്തു. ആശുപത്രി അധികൃതർ ആ വ്യക്തിയെ തീവ്ര പരിചരണ വിഭാഗത്തിലേക്കും തുടർന്ന് വെന്റിലേറ്ററിലേക്കും ( ventilator ) മാറ്റുകയുണ്ടായി. എന്നാൽ അല്പ സമയത്തിനുള്ളിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ദു:ഖ വാർത്തയുമായി ഡോക്ടർ വെളിയിൽ വന്നു! മറ്റൊരു പോംവഴിയുമില്ലാതെ സഹായത്തിനായി നാം ഡോക്ടറെ നോക്കിയേക്കാം. എന്നാൽ ഒരു പരിധിക്കപ്പുറം ഒന്നും ചെയ്യാൻ കഴിയാതെ, ഒടുവിൽ ദു:ഖ വാർത്തയല്ലാതെ മറ്റൊന്നും  നമ്മോട് പങ്കിടാനായി  അവർക്കുണ്ടാകില്ല. ഡോക്ടർമാരുടെ ഭാഗത്തു നിന്നും സംഭവിവ്വ ബുദ്ധിമോശമാണെന്നും പറഞ്ഞ് ചിലർ അവരോട് പിണങ്ങാറുണ്ട്. മിക്കപ്പോഴും നാം ശാരീരിക മൃത്യുവിനെ മാത്രമാണ് ഭയപ്പെടാറുള്ളത്. അയതിനാൽ , ഭൂമിയിൽ നാം ചെയ്യുന്ന മിക്ക കാര്യങ്ങളും ശാരീരിക ആവശ്യങ്ങളെ നിറവേറ്റാനായാണ് ചെയ്യുന്നത്. എന്നാൽ ശാരീരികവും ആത്മികവുമായ മൃത്യുവിൽ നിന്നും രക്ഷിക്ക...

നാൾ തോറും ദൈവത്തിന്റെ കരങ്ങളിൽ

Image
B. A. Manakala നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾ തോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കർത്താവ് വാഴ്ത്തപ്പെടുമാറാകട്ടെ (സങ്കീ 68:19). ഞങ്ങളുടെ ഒരു വയസ്സ് പ്രായമായ മകൾ ഉറക്കം വരുമ്പോൾ അമ്മയെ വേണമെന്ന് പറഞ്ഞ് കരയാറുണ്ട്. കുഞ്ഞിന് ഉറങ്ങുവാൻ ഏറ്റവും സുഖകരമായത് അമ്മയുടെ കരങ്ങളാണെന്നത് പോലെ. ഏറ്റവും ബലവത്തായ കരങ്ങളിലാണ് നമ്മെ വഹിച്ചിരിക്കുന്നതെന്ന് എപ്പോഴും നമുക്ക് തിരിച്ചറിയുവാനും ഓർക്കുവാനും സാധിക്കുന്നു എങ്കിൽ എത്ര നന്നായിരുന്നേനെ! ഇതിൽ കൂടുതൽ സുരക്ഷ നമുക്ക് മറ്റൊരിടത്തും ലഭിക്കയില്ല. ദൈവത്തിന്റെ കരങ്ങളിൽ നിന്ന് നമ്മെ തട്ടിയെടുക്കാൻ കഴിവുള്ള മറ്റൊരു ശക്തിയുമില്ല! നാം തന്റെ കരങ്ങളിലാണെന്ന്  തിരിച്ചറിയാത്തതു കൊണ്ടോ അല്ലെങ്കിൽ തന്റെ ശക്തിയെ മനസ്സിലാക്കാത്തതു കൊണ്ടോ ആയിരിക്കാം നാം ഭയ ചകിതരാകുന്നത്. ഓരോ ദിവസവും നിങ്ങൾ ദൈവത്തിന്റെ കരങ്ങളിലാണെന്നത് നിങ്ങൾ എത്രമാത്രം മനസ്സിലാക്കുന്നു? ദൈവം നമ്മെ വഹിക്കുമ്പോൾ നമുക്ക് തനിയെ നമ്മുടെ ഭാരം ചുമക്കേണ്ടതായി വരുന്നില്ല! പ്രാർത്ഥന: കർത്താവേ, അങ്ങ് ഒരോ ദിവസവും എന്നെ അങ്ങയുടെ കരങ്ങളിൽ വഹിക്കുന്നു എന്ന് മനസ്സിലാക്കുവാൻ അടിയ...

എണ്ണമറ്റത്!

Image
B. A. Manakala ദൈവത്തി ന്റെ രഥങ്ങൾ ആയിരമായിരവും കോടി കോടിയുമാകുന്നു; കർത്താവ് അവരുടെ ഇടയിൽ, സീനായിൽ, വിശുദ്ധ മന്ദിരത്തിൽ തന്നേ (സങ്കീ 68:17). ചിലപ്പോൾ നാം നമ്മുടെ കുഞ്ഞു മക്കളോട് നിങ്ങൾ ' എത്രമാത്രം ഞങ്ങളെ സ്നേഹിക്കുന്നുണ്ട്? ' എന്ന് ചോദിക്കുമ്പോൾ, അവരുടെ മറുപടി, ' നൂറായിരം, നൂറായിരം, നൂറായിരം.. ' ഒരല്പസമയം കൂടെ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും! ഇത് അവർക്ക് നമ്മോടുള്ള അളവറ്റ സ്നേഹത്തിന്റെ പ്രകടനം മാത്രമാണ്.   എണ്ണമറ്റതായി ഈ ഭൂമിയിൽ എന്തെങ്കിലുമുണ്ടോ? സമുദ്ര തീരത്തെ മണൽ? നമ്മുടെ തലയിലെ മുടികൾ? ആകാശത്തിലെ നക്ഷത്രങ്ങൾ? ഒരു പക്ഷേ ഇവയെല്ലാം എണ്ണുവാനും, അളക്കുവാനും കഴിഞ്ഞേക്കാം. നമ്മുടെ ബുദ്ധി കൊണ്ട് മനസ്സിലാക്കാൻ സാധിക്കുന്നതല്ല ' എണ്ണമറ്റ ' എന്ന സങ്കല്പം; എന്നാൽ ദൈവത്തിന് സാധിക്കും. ആരംഭവും അന്ത്യവും ഇല്ലാത്തത് ആർക്കാണ്? നിങ്ങളുടെ ജനനത്തിന് മുന്നമേ തന്നെ നിങ്ങളെ അറിഞ്ഞത് ആരാണ്? ഈ പ്രപഞ്ചത്തിന്റെ രചയിതാവ് ആരാണ്? എണ്ണമറ്റ രഥങ്ങൾ ദൈവത്തിനല്ലാതെ ആർക്കാണ് ഉള്ളത്? എണ്ണമറ്റ രഥങ്ങൾ ദൈവത്തിന്റെ അളവറ്റ വിജയശക്തിയെയാണ് കാണിക്കുന്നത്. പല വിധത്തിൽ സംഖ്യകൾക്കും കണക്കുക...

ദൈവത്തിന്റെ പർവ്വതം

Image
B. A. Manakala കൊടുമുടികളേറിയ പർവ്വതങ്ങളേ , ദൈവം വസിപ്പാൻ ഇഛിച്ചിരിക്കുന്ന പർവ്വതത്തെ നിങ്ങൾ സ്പർദ്ധിച്ചു നോക്കുന്നത് എന്ത് ? യഹോവ അതിൽ എന്നേക്കും വസിക്കും (സങ്കീ 68:16). പല അമ്പലങ്ങളും , പള്ളി കളും , ആശ്രമങ്ങളും സ്ഥിതി ചെയ്യുന്നത് മലകളുടെ മുകളിലാണ്. സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 14,000 അടി മുകളിൽ സ്ഥിതി ചെയ്യുന്ന ഹിമാചൽ പ്രദേശിലെ കീ ആശ്രമം ( Key monastery, കൊടുത്തിരിക്കുന്ന ചിത്രം അതിന്റേതാണ്) 2006- ൽ ഞാൻ സന്ദർശിക്കയുണ്ടായി. എന്നെന്നേക്കുമായി വസിപ്പാനായി ദൈവം സീനായി പർവ്വതം തിരഞ്ഞെടുത്തു! ദൈവത്തിന്റെ ഒരു പ്രതീകാത്മകമായ  വാസസ്ഥലം മാത്രമാണിത്.   കാരണം ആകാശവും ഭൂമിയും , സീയോൻ പർവ്വതമുൾപ്പടെ മാറിപ്പോകും. മനുഷ്യ നിർമ്മിതമായ മന്ദിരത്തിൽ ദൈവം വസിക്കുന്നില്ല. ദൈവം നമ്മിലത്രേ വസിക്കുന്നത്. നാം ദൈവത്തിന്റെ മന്ദിരമാണ്. നാം മല മുകളിലേക്കും , മത കേന്ദ്രങ്ങളിലേക്കും , മത നേതാക്കളിലേക്കും നോക്കിയെന്നു വരാം ; എന്നാൽ സർവ്വ ശക്തനായ ദൈവത്തിന് മാത്രമേ നമ്മെ വാസ്തവമായി സഹായിപ്പാൻ കഴിയൂ. നിങ്ങളുടെ സഹായത്തിനായി എത്രമാത്രം നിങ്ങൾ  ഈ ' പർവ്വതത്തിലേക്ക് '  ...

പൊൻ തൂവൽ പ്രാവ്

Image
B. A. Manakala നിങ്ങൾ തൊഴുത്തുകളുടെ ഇടയിൽ കിടക്കുമ്പോൾ പ്രാവിന്റെ ചിറകു വെള്ളി കൊണ്ടും തൂവലുകൾ പൈമ്പൊന്നു കൊണ്ടും പൊതിരിഞ്ഞിരിക്കുന്നതു പോലെ ആകുന്നു. (സങ്കി. 68:13)   ഒരിക്കൽ ഒരു മനുഷ്യന്റെ കൈവശം സ്വർണ്ണ മുട്ടകൾ ഇടുന്ന താറാവുണ്ടായിരുന്നു, അതു കാരണം അദ്ദേഹം വലിയ ധനികനായി മാറി! എന്നാൽ ഇങ്ങനെ ഓരോ ദിവസവും ഓരോ മുട്ടക്കായി കാത്തിരിക്കുന്നതിൽ വളരെ അക്ഷമനായ അദ്ദേഹം എല്ലാ മുട്ടകളും ഒരുമിച്ച് ലഭിക്കേണ്ടതിനായി ഒരു ദിവസം ആ താറാവിനെ കീറി മുറിച്ചു.  എന്നാൽ അതിന്റെ ഉള്ളിൽ ഒരേയൊരു മുട്ട മാത്രമേ ഉണ്ടായിരുന്നുള്ളു എന്നത്  തന്നെ നിരാശനാക്കി ! വളരെ നിസ്സാരമായ രണ്ട് രീതികളിലാണ് നാം വഞ്ചിക്കപ്പെടാറുള്ളത്: 1) യഥാർത്ഥ നിക്ഷേപത്തെ കുറിച്ചുള്ള ശരിയായ കാഴ്ചപ്പാട് ഇല്ലാത്ത അവസ്ഥ. 2) വളരെ എളുപ്പത്തിൽ സമ്പന്നരായി മാറേണ്ടതിനായി നാം അത്യാഗ്രഹികളും സ്വാർത്ഥരുമായി മാറുന്നു. സമ്പത്തിനെ വേണ്ടുന്ന രീതിയിൽ കൈകാര്യം ചെയ്യാനുള്ള സ്വർഗ്ഗീയ പരിജ്ഞാനം നമുക്കുണ്ടെങ്കിൽ, സമ്പത്ത് ഈ ഭൂമിയിൽ ദൈവം നൽകുന്ന ഒരു അനുഗ്രഹം തന്നെയാകാം. സകല വിധ ദോഷത്തിന്റെയും മൂല കാരണം ദ്രവ്യാഗ്രഹമാണല്ലോ (1തിമോ 6...